എൻ.എസ്.എസ്. ഹെഡ് ഓഫീസ്| File Photo: Mathrubhumi
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേയും പ്രസ്താവനയ്ക്കെതിരെ എന്‍.എസ്.എസ്. നിലപാടുകളിലെ ഈ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്നും എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ശബരിമല കേസില്‍ അന്തിമവിധി വരുമ്പോള്‍ വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാല്‍ എല്ലാവരുമായും ആലോചിച്ചശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അവരുടെ ദേശീയ ജനറല്‍ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനു വിരുദ്ധമല്ലേ എന്നും പ്രസ്താവനയില്‍ ചോദിക്കുന്നു.
ശബരിമലവിഷയത്തില്‍ കേസ് നടത്തി തോറ്റപ്പോളാണ് സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് എന്‍.എസ്.എസ് പറയുന്നതെന്ന കാനത്തിന്റെ പ്രസ്താവനയ്ക്കും മറുപടി നല്‍കുന്നുണ്ട്. കാനം രാജേന്ദ്രന് സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമം നടത്തുകയാണെന്നും കേസിന്റെ അന്തിമവിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് പറയുന്ന കാനത്തിന്റെ പ്രസ്താവന തന്നെ കേസ് നിലവിലുണ്ട് എന്നകാര്യം വ്യക്തമാക്കുന്നതാണെന്നും എന്‍എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..