എം.വി.ഗോവിന്ദൻ
കൊച്ചി: ബജറ്റ് പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രതിഷേധം വരുമ്പോള്‍ പരിഹാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് പ്രതിഷേധമൊന്നുമില്ല. ബജറ്റിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബജറ്റിനുമേലുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പതിനഞ്ച് തവണ ഇന്ധനവില കൂട്ടിയപ്പോള്‍ മാധ്യമങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാനത്തിനു നിലനില്‍ക്കണമെങ്കില്‍ പുതിയ സംവിധാനങ്ങള്‍ ആവശ്യമാണ്. സാധാരണക്കാരായിട്ടുള്ള ജനങ്ങള്‍ക്ക് പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 40000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിനു കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലമുണ്ടാകുന്നതെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: mv govindan on kerala budget 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..