പി.എം.എ.സലാം
കോഴിക്കോട്: ജെന്‍ഡര്‍ നൂട്രാലിറ്റി കൊണ്ടുവന്ന് നമ്മുടെ സാമൂഹികജീവിത -കുടുംബ വ്യവസ്ഥ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. ജെന്‍ഡര്‍ നൂട്രാലിറ്റി എന്നത് അപഹാസ്യകരമാണെന്നും ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്തില്ലെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്ത് ഉണ്ടെന്ന് ഇസ്ലാം പറയുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. ഖുര്‍ആനില്‍ എല്ലായിടത്തും സ്ത്രീയേയും പുരുഷനേയും മാത്രമാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഈ രണ്ടു വിഭാഗമല്ലാത്ത മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്ലാംമതം വിശ്വസിക്കുന്നില്ല' സലാം പറഞ്ഞു.
ഒരു സ്ത്രീ താന്‍ പുരുഷനാണെന്ന് പ്രഖ്യാപിച്ച് ശരീരത്തിലെ ചില അവയവങ്ങളൊക്കെ മുറിച്ചുമാറ്റി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പുരുഷനെന്ന് അവകാശപ്പെട്ട ഈ സ്ത്രീ പ്രസവിക്കുകയും ചെയ്തതാണ് നാം കണ്ടത്. ശരീരത്തിലെ പുറത്തുള്ള ചില ഭാഗങ്ങള്‍ മുറിച്ചാലും അകത്തുള്ളത് അവിടെ തന്നെ കിടക്കുമെന്ന് ഓര്‍മയുണ്ടായിരിക്കണം. ഈ കേരളത്തിലാണ് അത് സംഭവിച്ചത്. അതിനെ പുരോഗമനമെന്ന് പറഞ്ഞ് ആഘോഷിച്ചു.
വ്യാജ മാനസികാവസ്ഥയുമായി വന്നിട്ട് അതിന് പുതിയ മാനം കണ്ടെത്തുന്ന സ്ഥിതിയാണുള്ളത്. അതിനെ എതിര്‍ക്കുന്നത് വലിയ പാപമായിട്ടാണ് ചിത്രീകരിക്കുന്നത്. എതിര്‍ക്കുന്നവരെ പിന്തിരിപ്പന്‍മാരായും യാഥാസ്ഥിതികരായും ചിത്രീകരിക്കുന്നുവെന്നും പി.എം.എ.സലാം പറഞ്ഞു.
ക്യാമ്പസുകളിലും സമൂഹത്തിലും ലഹരി മരുന്നുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്യുന്നതൊക്കെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകരെയാണ്. എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരുമാണ് ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ട് ജയലിലുള്ളത്.
ക്യാമ്പസുകളില്‍ കുട്ടികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന് ലഹരിമരുന്നും സ്വതന്ത്ര ലൈംഗികതയും പ്രചാരം കൊടുത്ത് ഉപയോഗിക്കുന്നു. ലക്ഷ്യബോധവും ധാര്‍മിക മൂല്യവുമില്ലാത്ത ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും സലാം കൂട്ടിച്ചേര്‍ത്തു.
Content Highlights: muslim league leader pma salam agaisnt transgenders


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..