കെ. മുരളീധരൻ | Screengrab: മാതൃഭൂമി ന്യൂസ്
കോഴിക്കോട്: കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടുന്നതരത്തില്‍ ഗ്രൂപ്പ് കളിക്കരുതെന്ന് കെ. മുരളീധരന്‍. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും എതിരെയാണ് പരോക്ഷ വിമര്‍ശനം.
ഡിസിസി അധ്യക്ഷ നിയമനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കോകോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും കെ.സി വേണുഗോപാല്‍ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ വഴങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിന് ഇനിയും ഗ്രൂപ്പ് കളി തുടരാന്‍ കഴിയില്ലെന്നും സാധാരണ പ്രവര്‍ത്തകര്‍ അത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഗ്രൂപ്പുകള്‍ എല്ലാം വീതംവെച്ച് എടുക്കുന്ന പതിവ് പാര്‍ട്ടിയില്‍ അവസാനിച്ചു. ഗ്രൂപ്പ് ഒരു യോഗ്യതയോ ആക്ഷേപമോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ചെന്നിതലയുടേയും ഉമ്മന്‍ചാണ്ടിയുടേയും നിര്‍ദേശങ്ങള്‍ കേള്‍ക്കുമെന്നും അതില്‍ സ്വീകരിക്കാന്‍ കഴിയുന്നവ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് കളിയില്‍ അണികള്‍ നിരാശരാണ്. ചരിത്രത്തിലാദ്യമായി രണ്ട് തോല്‍വി ഏറ്റുവാങ്ങിയതില്‍ അവരും നിരാശരായി നില്‍ക്കുമ്പോള്‍ എല്ലാവരിലും ആവേശമുണ്ടാക്കി ഒരുമിച്ച് മുന്നോട്ട് പോകേണ്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
Content Highlights: Muralidharan on Oommen chandi and Chennithala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..