മുല്ലപ്പള്ളി രാമചന്ദ്രൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വലിയ തോല്‍വിയില്‍ തന്നെ അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇട്ടെറിഞ്ഞ് പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ല. ഹൈക്കാന്‍ഡ് പറഞ്ഞാല്‍ രാജിവെച്ചൊഴിയുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു. തന്റെ നിലപാട് അദ്ദേഹം ഹൈക്കമാന്‍ഡിനേയും സംസ്ഥാനത്തെ മറ്റു നേതാക്കളേയും അറിയിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തനിക്ക് ആരും ക്രെഡിറ്റ് നല്‍കിയിട്ടില്ല. ഇപ്പോഴത്തെ തോല്‍വിയില്‍ എല്ലാ നേതാക്കള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. ഏത് നിമിഷം വേണമെങ്കിലും താന്‍ സ്ഥാനത്ത് നിന്ന് ഒഴിയാം. ഹൈക്കമാന്‍ഡ് അതിന് അനുമതി നല്‍കുകയേ വേണ്ടൂ. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി ഇട്ടെറഞ്ഞ് പോയി എന്ന പ്രതീതി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചു.
എ.ഐ.സി.സി ഇത്രയധികം ഇടപ്പെട്ട ഒരു തിരഞ്ഞെടുപ്പ് കേരളത്തില്‍ നടന്നിട്ടില്ല. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമുണ്ട്. എന്നാല്‍ തന്നെ ഒറ്റപ്പെടുത്താനും അപമാനിച്ച് ഇറക്കി വിടാനുമുള്ള ശ്രമം നടക്കുന്നുവെന്നും മുല്ലപ്പള്ളി അറിയിച്ചു.
ഉറക്കം തൂങ്ങി പ്രസിഡന്റ് നമുക്ക് ഇനിയും വേണമോയെന്നുള്ള ഹൈബി ഈഡനടക്കമുള്ള നേതാക്കളുടെ വിമര്‍ശനങ്ങളുടേയും പരിഹാസ്യങ്ങളുടേയും പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി നേതൃത്വം നിലപാട് അറിയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..