ലീഗ് നേതാക്കളെ പൂട്ടിയിട്ട സംഭവം; ആറ് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കെതിരേ നടപടി


സ്വന്തം ലേഖകന്‍

1 min read
Read later
Print
Share

അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുഫീദ് റഹ്മാന്‍, കെ.ടി. ജാസിം, കെ. പി. റാഷിദ്, അര്‍ഷാദ്, ഇ.കെ. ഷഫാഫ്, ഷബീര്‍ അലി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Photo Courtesy: Facebook

കോഴിക്കോട്: എം.എസ്.എഫ്. ഭാരവാഹികളെ നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ വരണാധികാരികളായ മുസ്‌ലിം ലീഗ് നേതാക്കളെ ലീഗ് ഹൗസില്‍ പൂട്ടിയിട്ട സംഭവത്തില്‍ ആറ് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കെതിരേ നടപടി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുഫീദ് റഹ്മാന്‍, കെ.ടി. ജാസിം, കെ. പി. റാഷിദ്, അര്‍ഷാദ്, ഇ.കെ. ഷഫാഫ്, ഷബീര്‍ അലി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വരാണാധികാരികളും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരുമായ പി.എം. സാദിഖലി, സി.പി. ചെറിയ മുഹമ്മദ് എന്നിവരെയായിരുന്നു മണിക്കൂറുകളോളം പൂട്ടിയിട്ടത്. പാണക്കാട് സാദിഖലി തങ്ങള്‍ നിര്‍ദ്ദേശിച്ച പി.കെ. നവാസിനെ പ്രസിഡന്റായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു ബഹളം. വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഭാരവാഹികളെ നിശ്ചയിക്കുന്നത് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. അതിനിടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എം.സി. മായിന്‍ ഹാജി, പി.എം.എ. സലാം എന്നിവരെ മുസ്‌ലിം ലീഗ് സംസ്ഥാനസമിതി നിയോഗിച്ചത്.

പ്രവര്‍ത്തകരില്‍നിന്നും നേതാക്കളില്‍നിന്നും മൊഴിയെടുത്ത കമ്മീഷന്‍, ചേരിതിരിഞ്ഞ് പ്രവര്‍ത്തനമുണ്ടായതായി കണ്ടെത്തുകയും കഴിഞ്ഞ ദിവസം പാണക്കാടെത്തി ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ നേരത്തെ നീക്കിയിരുന്നു. നിഷാദ് കെ. സലീമിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയവര്‍ക്കെതിരെയാണ്‌ നടപടിയുണ്ടായിരിക്കുന്നത്. പി.കെ. ഫിറോസ് ഉള്‍പ്പടെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ നിഷാദിനാണെന്ന് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ പറയുന്നു.

content highlights: msf workers suspended for locking up muslim league leaders during election

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


mk premnath

1 min

എം.കെ പ്രേംനാഥ് അന്തരിച്ചു

Sep 29, 2023


govindan

1 min

'ഞാൻ പോകുന്നു, എന്റെ കളർപെൻസിൽ സുഹൃത്തിന് നൽകണം'; കത്തെഴുതിവെച്ച് വിദ്യാർഥി വീടുവിട്ടിറങ്ങി

Sep 29, 2023


Most Commented