• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

കുന്നുകൂടി അവശിഷ്ടം, ഇന്നുമുതൽ നീക്കിത്തുടങ്ങും

Jan 13, 2020, 08:11 AM IST
A A A

കമ്പിയും അവശിഷ്ടങ്ങളും രണ്ടായി തിരിച്ച്, കോണ്‍ക്രീറ്റ് മാലിന്യം നീക്കുന്നത് പ്രോംപ്റ്റ് എന്റര്‍പ്രൈസസാണ്. തിങ്കളാഴ്ചതന്നെ ഇതാരംഭിക്കും. 10 എന്‍ജിനിയര്‍മാരും 40 ജീവനക്കാരും ഉണ്ടാവും. കോണ്‍ക്രീറ്റില്‍നിന്ന് ഇരുമ്പ് വേര്‍തിരിക്കലാണ് ആദ്യഘട്ടം

# മിന്നു വേണുഗോപാല്‍
maradu flats waste
X

golden kayaloramകൊച്ചി: നിയമംലംഘിച്ച് പണിത നാല് ഫ്‌ളാറ്റുകള്‍ നിലംപൊത്തിക്കഴിഞ്ഞു. എന്നാല്‍, കൊച്ചി പഴയ കൊച്ചിയാകാന്‍ ഇനി വന്‍പ്രയത്‌നം കൂടിയേ തീരൂ. യഥാര്‍ഥപ്രശ്‌നം ഇനിയാണ് ഉയരുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച മുതല്‍ നീക്കിത്തുടങ്ങുമെന്ന് എഡിഫെസ് പാര്‍ട്ണര്‍ ഉത്കര്‍ഷ് മേത്ത അറിയിച്ചു. ഇനിയെന്ത് എന്നതില്‍ വ്യക്തമായ പ്ലാന്‍ ഉണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ജനം ആശങ്കയിലാണ്. കാറ്റിന്റെ ഗതിയനുസരിച്ച് പൊടി പടരുമെന്നതിനാല്‍ വരുംദിവസങ്ങളില്‍ രൂക്ഷമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉറപ്പ്. കെട്ടിടാവശിഷ്ടങ്ങളില്‍നിന്നുള്ള പൊടിയുടെ സാന്ദ്രത സംബന്ധിച്ച പഠനങ്ങളുടെ വിവരങ്ങളും അടുത്തദിവസം ലഭിക്കും . 

കോണ്‍ക്രീറ്റും ഇരുമ്പും വെവ്വേറെ

കമ്പിയും അവശിഷ്ടങ്ങളും രണ്ടായി തിരിച്ച്, കോണ്‍ക്രീറ്റ് മാലിന്യം നീക്കുന്നത് പ്രോംപ്റ്റ് എന്റര്‍പ്രൈസസാണ്. തിങ്കളാഴ്ചതന്നെ ഇതാരംഭിക്കും. 10 എന്‍ജിനിയര്‍മാരും 40 ജീവനക്കാരും ഉണ്ടാവും. കോണ്‍ക്രീറ്റില്‍നിന്ന് ഇരുമ്പ് വേര്‍തിരിക്കലാണ് ആദ്യഘട്ടം. ഇതിനൊപ്പം അവശിഷ്ടങ്ങളും പ്രോംപ്റ്റിന്റെ ജീവനക്കാര്‍ നീക്കും. ഒരു സൈറ്റില്‍ അഞ്ചുലോറികള്‍ വീതം അനുവദിച്ചിട്ടുണ്ട്.

20 സാങ്കേതിക വിദഗ്ധര്‍, 12 വിദേശികള്‍, ടീം 170- എഡിഫസ് എന്‍ജിനീയറിങ്ങിന് കീഴില്‍ രാപ്പകലില്ലാതെ ജോലി ചെയ്തത് 170 തൊഴിലാളികള്‍

•വെല്ലുവിളിയായി അവശിഷ്ടങ്ങള്‍

maradu flats illustration

•മുന്നില്‍ 70 നാള്‍; 45 മതിയെന്ന് അവകാശവാദം

പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ അനുവദിച്ച സമയം 70 ദിവസംമാത്രമാണ്. 45 ദിവസംകൊണ്ട് നീക്കാനാകുമെന്ന് ഉല്‍ക്കര്‍ഷ് മേത്ത പറഞ്ഞു. കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ ഇത് എത്രത്തോളം സാധ്യമാണെന്നു കണ്ടറിയണം. അവശിഷ്ടങ്ങള്‍ പരമാവധി കായലില്‍ വീഴ്ത്താതെയാണ് പൊളിച്ചത്. പക്ഷേ, പ്രകമ്പനങ്ങളും പൊടിയും കായലിനുണ്ടാക്കിയ പാരിസ്ഥികാഘാതങ്ങള്‍ പിന്നീടേ അറിയാനാകൂ. പൊടിയുര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും വരുംദിവസങ്ങള്‍ സാക്ഷ്യംവഹിക്കേണ്ടിവരും.

PRINT
EMAIL
COMMENT

 

Related Articles

മരടിലെ ഫ്‌ലാറ്റ്: നാലു മണിക്കൂറത്തേക്കെന്നു പറഞ്ഞ് മാറ്റി;40 ദിവസം കഴിഞ്ഞാലും മടങ്ങി വരാനാവില്ല
Ernakulam |
Kerala |
തകർത്തോളൂ.. പക്ഷേ കൊല്ലരുത് സ്വപ്‌നങ്ങളെ, ഓർമകളെ..
 
  • Tags :
    • Maradu Flat demolition
More from this section
8.jpg
മരട് ഫ്ലാറ്റ് പൊളിക്കൽ കാർട്ടൂണിസ്റ്റ് ​ഗോപീകൃഷ്ണന്റെ കാകദൃഷ്ടിയിലൂടെ
maradu flat demolition jet demolition md
പൊളി ബ്രോ! എല്ലാം വിജയകരമാക്കി ജെറ്റ് ഡിമോളിഷന്‍ എം.ഡി.
maradu flat demolition
അവരാണ് ഇവര്‍; മരട് ദൗത്യത്തിന് ചുക്കാന്‍ പിടിച്ച നാല് ഹീറോസ്...
maradu flat demolition
രണ്ട് ദിനം, നാല് ബഹുനില കെട്ടിടങ്ങള്‍, എല്ലാം തവിടുപൊടി; മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ ചിത്രങ്ങളിലൂടെ
ഗോൾഡൻ കായലോരം
ഗോൾഡൻ കായലോരം ഫ്ലാറ്റ്-അവസാന കാഴ്ചകളിലേക്ക്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.