
മാണി സി കാപ്പൻ.ഫോട്ടോ മാതൃഭൂമി
കോട്ടയം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എന്‍.സി.പിക്ക് സംസ്ഥാനത്ത് കടുത്ത അവഗണന നേരിട്ടൂവെന്ന് മാണി സി കാപ്പന് എം.എല്‍.എ. ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്നും മാണി സി കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ ഒമ്പത് പഞ്ചായത്തിലും നഗരസഭയിലും തനിക്ക് ലീഡ് ലഭിച്ചിരുന്നു. അവിടെ ഇത്തവണ രണ്ട് സീറ്റ് മാത്രമാണ് നല്‍കിയത്. കടുത്ത അവഗണനയാണിത്. സംസ്ഥാനത്തുടനീളം നാനൂറോളം സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പിക്ക് ഇത്തവണ 165 സീറ്റ് മാത്രമാണ് നല്‍കിയതെന്നും മാണി സി കാപ്പന് പറഞ്ഞു.
ജോസ് കെ.മാണിയുടെ ഇടതുപക്ഷത്തേക്കുള്ള വരവോടെ തന്നെ കടുത്ത എതിര്‍പ്പിലായിരുന്നു എന്‍.സി.പി നേതൃത്വം. വലിയ വിട്ടുവീഴ്ചയായിരുന്നു ഇത്തവണ എന്‍.സി.പി സീറ്റ് വീഭജനത്തില്‍ പലയിടത്തും ചെയ്യേണ്ടിവന്നത്.
കോട്ടയം ജില്ലയില്‍ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എന്‍.സി.പിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു. ഇത്തരം അവഗണനകളാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..