പിജെ ജോസഫ്, മാണി സി കാപ്പൻ | ഫോട്ടോ: മാതൃഭൂമി
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പന് തന്നെയായിരിക്കുമെന്ന് പി.ജെ. ജോസഫ്. എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മത്സരിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.
യുഡിഎഫിലെ ധാരണപ്രകാരം മുമ്പ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനാണ് ലഭിക്കുക. ഇതുപ്രകാരം പാല സീറ്റില്‍ പിജെ ജോസഫ് വിഭാഗത്തിന് അവകാശവാദം ഉണ്ട്. ഈ അവകാശമാണ് പിജെ ജോസഫ് വിട്ടുകൊടുക്കുന്നത്. മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയാല്‍ പാല സീറ്റ് മറ്റുപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ തയ്യാറാണ്- പിജെ ജോസഫ് വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
തൊടുപുഴ ഭരണം നഷ്ടമായത് പിജെ ജോസഫിന്റേയൊ യുഡിഎഫിലോയൊ തര്‍ക്കം മൂലമല്ല. മുസ്ലീം ലീഗിനായി മത്സരിച്ച കൗണ്‍സിലര്‍ കാല് മാറിയതാണ്. അത് അവരുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. ആ പ്രശ്‌നത്തിന്റെ പേരിലുണ്ടായ പ്രതിസന്ധി മറികടക്കാം നിയമ നടപടികളിലേക്ക് കടക്കും. ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴയിലെ ഭരണം തിരികെ പിടിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.
Content Higlight: Mani C Kappan may contest as UDF candidate in Pala: P. J. Joseph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..