മജ്‌ലിസ് ഹോട്ടൽ, മരിച്ച ജോർജ്
കൊച്ചി: കൊച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്നയാള്‍ ആശുപത്രിവിട്ട് വീട്ടിലെത്തിയതിന് പിന്നാലെ മരിച്ചു. പറവൂര്‍ ചേന്ദമംഗലം കൊല്ലനാ പറമ്പില്‍ ജോര്‍ജ് (58) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ജോര്‍ജ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് ആരോപിച്ച് ജോര്‍ജിന്റെ ബന്ധുക്കള്‍ വടക്കേക്കര പോലീസില്‍ പരാതി നല്‍കി. അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണം കാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമാകു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ജനുവരി 16നാണ് പറവൂരിലെ ഭക്ഷ്യവിഷബാധയുണ്ടായ മജ്‌ലിസ് ഹോട്ടലില്‍നിന്ന് ജോര്‍ജ് ഭക്ഷണം പാര്‍സര്‍ വാങ്ങി കഴിച്ചത്. ഇതിനുപിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഈ ഹോട്ടലില്‍നിന്ന് നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു.
Content Highlights: man who hospitalised for food poisoning dies after discharge
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..