തിരുവനന്തപുരം: മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്ക് ചേര്‍ന്ന കുറെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കേരളത്തിലെ ഭരണം മരവിപ്പിച്ച് നിര്‍ത്തിരിക്കുകയാണെന്നും ആകെ നടക്കുന്നത് ഉദ്യോഗസ്ഥന്‍മാരുടെ തമ്മിലടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിലെ വിജിലന്‍സ് സംവിധാനം ഇന്ന് വെന്റിലേറ്ററിലാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ സസ്‌പെന്‍ഷനുള്ള രണ്ട് ശുപാര്‍ശ കൊടുത്തിട്ട് ചീഫ് സെക്രട്ടറി തള്ളുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് ഇ പി ജയരാജനെതിരെ അന്വേഷണം നടത്തുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിന്റെ തടവുകാരനാണോ വിജിലന്‍സ് ഡയറക്ടര്‍. എന്ത് കൊണ്ട മഞ്ഞ കാര്‍ഡും ചുവന്ന കാര്‍ഡും ഭരണത്തിലിരിക്കുന്നവര്‍ക്ക് നേരെ ഉയര്‍ത്തിക്കാണിക്കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യറാകുന്നില്ല? ചെന്നിത്തല ചോദിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന്റെ കൈയിലെ കളിപ്പാവയായി മാറുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചെന്നിത്തല പറഞ്ഞു.
അഡീ.ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ തെളിവ് കണ്ടിത്തിയിട്ടില്ലെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തിനാണ് ലീവില്‍ പോയതെന്നും അദ്ദേഹത്തെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയിരുന്ന ആര്‍ ശ്രീലേഖക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി നാലു മാസം പൂഴ്ത്തിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..