എം സ്വരാജ്, രമേശ് ചെന്നിത്തല
ഐശ്വര്യകേരളയാത്രയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് യുഡിഎഫിന്റെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് എം സ്വരാജ് എംഎല്‍എ. തിരഞ്ഞെടുപ്പ് കാലത്തുപോലും വികസനത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാവാത്ത യുഡിഎഫിന്റെ ദുര്യോഗം നാട് തിരിച്ചറിയുന്നുണ്ട്. ഐശ്വര്യകേരളയാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോള്‍ എഴുതിയ കുറിപ്പില്‍ വികസന കാര്യങ്ങളെപ്പറ്റി യാതൊരു വിമര്‍ശനവും അങ്ങുയര്‍ത്തിയില്ല. അക്കാര്യത്തില്‍ സ്ഥലം എംഎല്‍എ ആയ എന്നെ കുറ്റപ്പെടുത്തിയതുമില്ല. ആ യാഥാര്‍ത്ഥ്യബോധത്തിന് പ്രതിപക്ഷ നേതാവിനോട് നന്ദി പറയുന്നുവെന്നും സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. തൃപ്പൂണിത്തുറ മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്വരാജ് എംല്‍എയുടെ കുറിപ്പ്.
" പ്രതിപക്ഷ നേതാവിനോട് സ്നേഹാദരങ്ങളോടെ ....
ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോള്‍ അദ്ദേഹം ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധയില്‍ പെട്ടു .
'വിശ്വാസികളെ വേദനിപ്പിയ്ക്കും വിധം പ്രസംഗിച്ച ആളാണ് ഇവിടുത്തെ MLA' എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
ബഹുമാന്യനായ പ്രതിപക്ഷ നേതാവിനോട് വിനയപൂര്‍വം അറിയിക്കട്ടെ,
ഞാനൊരു വിശ്വാസിയെയും വേദനിപ്പിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടുമില്ല. വിശ്വാസികളുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് ഇവിടുത്തെ
MLA എന്ന നിലയില്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചതെന്ന് തൃപ്പൂണിത്തുറയിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളോടോ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളോടോ അന്വേഷിച്ചാല്‍ അവര്‍ പറഞ്ഞു തരും. ആരാധനാലയങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളുണ്ടായപ്പോഴെല്ലാം
MLA സ്വീകരിച്ച നിലപാട് അവര്‍ പറയും.
ഒരു തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് സംഘടിപ്പിച്ച പ്രചരണ ജാഥയായിട്ടും തൃപ്പൂണിത്തുറയിലെത്തിയപ്പോള്‍ എഴുതിയ കുറിപ്പില്‍ വികസന കാര്യങ്ങളെപ്പറ്റി യാതൊരു വിമര്‍ശനവും അങ്ങുയര്‍ത്തിയില്ല. അക്കാര്യത്തില്‍ സ്ഥലം MLA ആയ എന്നെ കുറ്റപ്പെടുത്തിയതുമില്ല.
ആ യാഥാര്‍ത്ഥ്യബോധത്തിന് പ്രതിപക്ഷ നേതാവിനോട് നന്ദി പറയുന്നു.
ഒരു MLA യുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് നിയമസഭയിലെ പ്രവര്‍ത്തനവും മണ്ഡലത്തിലെ വികസന പദ്ധതികളും പരിശോധിച്ചുകൊണ്ടാണല്ലോ.
എനിയ്ക്കുറപ്പുണ്ട് വികസന സംബന്ധിയായി അങ്ങ് സ്ഥലം MLA യ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കില്‍ അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അങ്ങയെ തിരുത്തുമായിരുന്നു. അവര്‍ തന്നെ തൃപ്പൂണിത്തുറയിലെ വികസന സാക്ഷ്യങ്ങള്‍ അങ്ങേയ്ക്ക് കാണിച്ചു തരുമായിരുന്നു.
പ്രതിപക്ഷ നേതാവ് പ്രസംഗം കഴിഞ്ഞ് വേദി വിട്ട് കാറിലേയ്ക്ക് കയറുമ്പോള്‍ അവിടെ നിന്ന് കിഴക്കേകോട്ടയിലേയ്ക്ക് നീളുന്ന റോഡ് ടൈല്‍ പാകി മനോഹരമാക്കിയിരിയ്ക്കുന്നത് കാണാം. അത് ഈ ഭരണകാലത്താണെന്ന് അവര്‍ പറയുമായിരുന്നു.
അങ്ങയുടെ ജാഥയിലുള്ള വാഹനങ്ങള്‍ക്ക് തടസമേതുമില്ലാതെ സഞ്ചരിയ്ക്കാന്‍ കഴിഞ്ഞത് തൃപ്പൂണിത്തുറയില്‍ മുക്കിന് മുക്കിന് മുമ്പുണ്ടായിരുന്ന അന്യായ ടോള്‍ പിരിവ് കേന്ദ്രങ്ങള്‍ അടച്ചു പൂട്ടിയതുകൊണ്ടാണെന്നും ടോള്‍രഹിത തൃപ്പൂണിത്തുറ യാഥാര്‍ത്ഥ്യമായത് ഇപ്പോഴാണെന്നും അവര്‍ പറയുമായിരുന്നു.
അങ്ങയുടെ ജാഥാ സ്വീകരണ വേദിയുടെ വിളിപ്പാടകലെ ഗവ.ഗേള്‍സ് ഹൈസ്കൂളിലെ 5 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച മനോഹരമായ രണ്ടു വലിയ കെട്ടിടങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് അവര്‍ കാണിച്ചു തരുമായിരുന്നു.
തൊട്ടടുത്ത് ഗവ.ബോയ്സ് ഹൈസ്കൂളില്‍ ഇക്കാലത്ത് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും , സ്പോര്‍ട്സ് കോംപ്ലക്സും , പവലിയനുകളും അങ്ങയുടെ പ്രവര്‍ത്തകര്‍ തീര്‍ച്ചയായും കാണിച്ചു തരുമായിരുന്നു.
ഒപ്പം അവിടെ പണി നടക്കുന്ന BEd കോളേജ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികളും കാണാനാവുമായിരുന്നു . അവിടെത്തന്നെ ഒരു കോടി രൂപ ചിലവില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിയ്ക്കാന്‍ പോകുന്നുവെന്നും മനസിലാക്കാന്‍ കഴിയുമായിരുന്നു.
ഗവ. ബോയ്സ് സ്കൂളില്‍ നിന്നും പുറത്തേയ്ക്കിറങ്ങുമ്പോള്‍ ആകാശത്തേയ്ക്ക് തല ഉയര്‍ത്തി നില്ക്കുന്ന വന്‍ കെട്ടിടം തീര്‍ച്ചയായും അങ്ങയുടെ കണ്ണില്‍ പെടാതിരിയ്ക്കില്ല .
36 കോടി രൂപ ചിലവഴിച്ച് പണി പൂര്‍ത്തിയാക്കിയ ആ കെട്ടിടം ലോകത്തിലെ തന്നെ ഏറ്റവും വലിയ ആയുര്‍വേദ ഗവേഷണ കേന്ദ്രമാണ്. അടുത്ത ദിവസം അത് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
അവിടെ നിന്നും പുറത്തേയ്ക്കിറങ്ങുന്ന റോഡാണ് വൈക്കം റോഡ്. കാല് നൂറ്റാണ്ട് കടലാസിലുറങ്ങിയ പദ്ധതിയാണ്.
ആ ഫയലുകള്‍ക്ക് ശാപമോക്ഷം ലഭിച്ചതും സംസ്ഥാനബജറ്റില്‍ തുക വകയിരുത്തിയതും ഇന്‍വെസ്റ്റിഗേഷന്‍ കഴിഞ്ഞതും DPR തയാറാക്കിയതും അലൈന്മെന്റ് അന്തിമമാക്കിയതും സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 450 കോടി രൂപ അനുവദിച്ചതും ഏറ്റെടുക്കാനുള്ള സ്ഥലം റോഡിനിരുവശവുമായി അളന്നു തിരിച്ച് കല്ലിട്ടതും അവര്‍ പറഞ്ഞു തരാതിരിയ്ക്കില്ല. ഇപ്പോള്‍ കിഫ്ബിയുടെയും
KRFB യുടെയും PWDയുടേയും ഉദ്യോഗസ്ഥരുടെ സംഘം ഏറ്റെടുക്കാനുള്ള സ്ഥലം സര്‍വെ നമ്പര്‍ പ്രകാരം സംയുക്ത പരിശോധന നടത്തിവരികയാണ് . 628 കോടി ചിലവു വരുന്ന അഭിമാന പദ്ധതിയെയാണ് 25 കൊല്ലത്തെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയെടുത്തത്.
അവിടെ നിന്ന് തെക്കോട്ട് നോക്കിയാല്‍ കാണുന്നതാണ് അന്ധകാരത്തോട് .
പണ്ട് വഞ്ചിയില്‍ ചരക്കു ഗതാഗതം നടന്നിരുന്ന രണ്ടേകാല്‍ കിലോമീറ്റര്‍ നീളമുള്ള ജലപാതയായിരുന്നു ഇത് .
പീന്നീട് നഗരമാലിന്യങ്ങള്‍ നിക്ഷേപിയ്ക്കുന്ന അഴുക്കുചാലായി, മാലിന്യക്കൂമ്പാരമായി മാറി. നഗരത്തിന്റെ നാണക്കേടായി മാറിയ അന്ധകാരത്തോട് പുനര്‍ജനിയ്ക്കുന്നത് ആവശത്തോടെ അങ്ങയുടെ പ്രവര്‍ത്തകര്‍ കാണിച്ചു തരുമായിരുന്നു . 11 കോടിയില്‍പരം രൂപ കിഫ്ബിയില്‍ നിന്ന് ചിലവിട്ടാണ് അന്ധകാരത്തോടിന്റെ ശുചീകരണവും നവീകരണവും സൗന്ദര്യവല്‍ക്കരണവും യാഥാര്‍ത്ഥ്യമാക്കുന്നത്. പൂര്‍ണമായും ശുചീകരിച്ചും വശങ്ങള് കല്ലു കെട്ടി സംരക്ഷിച്ചും ഇരുവശത്തും വാക്ക് വേ നിര്‍മിച്ചും , ഫെന്‍സിങ്ങ് സ്ഥാപിച്ചുമാണ് ബോട്ടിങ്ങ് നടത്താവുന്ന ജലപാതയായി അന്ധകാരത്തോട് പുനര്‍ജ്ജനിയ്ക്കുന്നത്. പ്രവൃത്തികള്‍ 85% പിന്നിട്ടിരിയ്ക്കുന്നു.
എനിയ്ക്കുറപ്പുണ്ട് അന്ധകാരത്തോടിന്റെ ശാപമോക്ഷത്തില്‍ അങ്ങേയ്ക്ക് സന്തോഷം തോന്നുമെന്ന് .
അന്ധകാരത്തോടു കാണുമ്പോള്‍ അതിനു കുറുകെ മാര്‍ക്കറ്റ് റോഡിലുള്ള ഇടുങ്ങിയ പാലം കാണാതിരിയ്ക്കില്ല. അതു പൊളിച്ച് വീതിയുള്ള പുതിയ പാലം പണിയാന്‍ കഴിഞ്ഞ ദിവസം ബഹു. പൊതുമരാമത്ത് വകുപ്പു മന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചതും മനസിലാക്കാന്‍ കഴിയും.
പ്രതിപക്ഷ നേതാവിന്റെ ജാഥാസ്വീകരണ വേദിയുടെ പുറകിലൂടെ ഇത്തിരി പോയാല്‍ പുതുതായി പണികഴിപ്പിച്ച തൃപ്പൂണിത്തുറ KSEB സബ് സ്റ്റേഷന് കാണാം. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന സബ് സ്റ്റേഷന് പൂര്‍ണമായും യന്ത്രവല്‍കൃതമാണ്. കേരളത്തിലെ ആദ്യത്തെ അണ് മാന്‍ഡ് ഇലക്ട്രിസിറ്റി സബ് സ്റ്റേഷനാണിത്. 25 കോടിയില്‍പരം രൂപയാണിതിന്റെ നിര്‍മാണ ചിലവ്. കേരളത്തിലെ ആദ്യത്തെ അണ്‍മാന്‍ഡ് ഇലക്ട്രിസിറ്റി സബ് സ്റ്റേഷന് ഏതാണെന്ന് ഏതെങ്കിലും മത്സര പരീക്ഷയില്‍ നാളെ ഒരു ചോദ്യം വന്നാല്‍ അതിന്റെ ഉത്തരം തൃപ്പൂണിത്തുറ എന്നാണ്. !
എരൂരില്‍ പഴയ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഫാമിലി ഹെല്‍ത്ത് സെന്ററായപ്പോഴുള്ള മാറ്റവും, കെ.എം യു പി സ്കൂളിന്റെ പുതിയ മനോഹരമായ കെട്ടിടവും , അവിടെത്തന്നെ വെട്ടു വേലിക്കടവില്‍ പുതുതായി നിര്‍മിച്ച ബോട്ടുജെട്ടിയും പ്രതിപക്ഷ നേതാവിന് കാണാന്‍ കഴിയുമായിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ജാഥാ സ്വീകരണ വേദിയുടെ അടുത്തു തന്നെയുള്ള ഗവ.സംസ്കൃത കോളേജില്‍ പുതിയ അക്കാദമിക് ബ്ലോക്കിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും കാന്റീനിന്റെയും പണി ദ്രുതഗതിയില്‍ ആദ്യഘട്ടം പിന്നിട്ട് പുരോഗമിയ്ക്കുന്നതിന് സാക്ഷ്യം വഹിയ്ക്കാമായിരുന്നു . പത്തുകോടിയോളം ചിലവു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണവിടെ പുരോഗമിയ്ക്കുന്നത്. ആ മുറ്റത്തൂടെ ഒരമ്പതു മീറ്റര്‍ നടന്നാല്‍ ഗവ.സംസ്കൃത സ്കൂളില്‍ ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിനുമായി രണ്ടു കോടിയോളം രൂപാ ചിലവില്‍ ഒരേ സമയം രണ്ടു വലിയ കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിയ്ക്കുന്നതും കാണാമായിരുന്നു.
തൊട്ടടുത്ത് തൃപ്പൂണിത്തുറ ഗവ. ആര്‍ട്സ് കോളേജിന്റെ പുതിയ അക്കാദമിക് ബ്ലോക്കിനായി നിര്‍മിയ്ക്കുന്ന 14.5 കോടിയുടെ ബഹുനിലക്കെട്ടിടത്തിന്റെ പണി പകുതി പിന്നിട്ട് പുരോഗമിയ്ക്കുന്ന കാഴ്ചയും പ്രതിപക്ഷ നേതാവിന് കണ്ട് ബോധ്യപ്പെടാനാവും .
അതോടൊപ്പം ആയുര്‍വേദ കോളേജിലെ ഫാര്‍മസി ബ്ലോക്കുള്‍പ്പെടെ നിര്‍മാണം പുരോഗമിയ്ക്കുന്ന കെട്ടിടങ്ങളും നിര്‍മാണം പൂര്‍ത്തിയായി ഇതിനോടകം ഉദ്ഘാടനം കഴിഞ്ഞ കെട്ടിടങ്ങളുടെ ശൃംഖലയും കാണാമായിരുന്നു.
തൃപ്പൂണിത്തുറയില്‍ തന്നെ അടുത്ത ദിവസം ഉദ്ഘാടനം നിര്‍വഹിയ്ക്കാന്‍ പോകുന്ന തൊഴില്‍ വകുപ്പിന്റെ കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ (CDC) യുടെ അവസാന മിനുക്കുപണികള്‍ കണ്ട് വിലയിരുത്താനും കഴിഞ്ഞേനെ.
തൃപ്പൂണിത്തുറ SMP കോളനിയില്‍ നടത്തിയ ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തികളും കാണാമായിരുന്നു.
പ്രതിപക്ഷ നേതാവിന്റെ തൃപ്പൂണിത്തുറയിലെ പ്രസംഗം കേള്‍ക്കാവുന്നത്ര അടുത്തുള്ള ഗവ.താലൂക്കാശുപത്രിയില്‍ താങ്കളുടെ പ്രവര്‍ത്തകര്‍ താങ്കളെ കൊണ്ടുപോയിരുന്നെങ്കില്‍ അവിടെ പുതിയതായി പണികഴിപ്പിച്ച ഡയാലിസിസ് ബ്ലോക്കിനും പുതിയതായി വാങ്ങിയ ആംബുലന്‍സിനും പുറമേ അത്യാധുനിക സൗകര്യങ്ങളോടെ 32,000 ചതുരശ്ര അടിയില്‍ നിര്മിയ്ക്കാന് പോകുന്ന പുതിയ കെട്ടിടത്തിന് പത്തുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും നിര്‍മാണം തുടങ്ങാനാവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിച്ചതും നേരിട്ടു മനസിലാക്കാന്‍ കഴിഞ്ഞേനെ. അക്കൂട്ടത്തില്‍ ആശുപത്രിയുടെ തൊട്ടടുത്തുള്ള RLV കോളേജില്‍ പുതിയ ഹോസ്റ്റല്‍ നിര്‍മാണത്തിന് ഫണ്ട് ലഭ്യമായതും മനസിലാക്കാന്‍ കഴിഞ്ഞേനെ.
ദ്രുതഗതിയില്‍ പണി പുരോഗമിയ്ക്കുന്ന മെട്രോ റെയിലിന്റെ നിര്‍മാണവും അടുത്ത ദിവസം ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പനംകുറ്റി പാലവും കാണുമ്പോള്‍ വികസന രംഗത്ത് നമ്മുടെ നാട് എവിടെയെത്തി നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവിന് ആരും പറയാതെ തന്നെ മനസിലായേനെ.
സ്വീകരണ വേദിയില്‍ നിന്നിറങ്ങി ഒരിത്തിരി പോയാല്‍ തൃപ്പൂണിത്തുറയിലെ കല്ലുവെച്ചകാട് എന്ന മനോഹരമായ ദ്വീപ് പ്രതിപക്ഷ നേതാവിന് കാണാന്‍ പറ്റിയേനെ . അവിടെ പത്തില്‍ താഴെ വീടുകള്‍ മാത്രമാണുള്ളത് . ആ വിരലിലെണ്ണാവുന്ന വീട്ടുകാര്‍ക്കായി ഒരു തൂക്കുപാലം നിര്മിയ്ക്കാന് സംസ്ഥാന ബജറ്റില്‍ 2 കോടി രൂപയുണ് വകയിരുത്തിയത് . സാങ്കേതിക നടപടിക്രമങ്ങളെല്ലാം ഇതിനോടകം പൂര്‍ത്തിയായി. അടുത്തയാഴ്ച ടെണ്ടര്‍ ചെയ്യാന്‍ പോവുകയുമാണ്. പത്തു വീടു പോലുമില്ലാത്ത ദ്വീപിലേയ്ക്ക് പാലമോ ! എന്ന് ആശ്ചര്യപ്പെടുന്നവരുണ്ടാവും. പക്ഷേ സത്യമാണ്. ഇത് കേരളമാണ്. ഇവിടെയിപ്പോള്‍ ഇങ്ങിനെയാണ്.
എല്ലാത്തിനുമുപരി ഇപ്പോള്‍ തൃപ്പൂണിത്തുറയിലെ ജനങ്ങളുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും പ്രതിപക്ഷ നേതാവ് ശ്രദ്ധിച്ചിട്ടുണ്ടാവും. 5 കൊല്ലം മുമ്പിവിടെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമായിരുന്നു. ഇക്കാര്യം പറഞ്ഞ് ചില റസിഡന്‍സ് അസോസിയേഷനുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിയ്ക്കാന്‍ ആഹ്വാനം ചെയ്യുക പോലുമുണ്ടായി. ഇപ്പോഴാ പ്രശ്നം സമ്പൂര്‍ണമായി പരിഹരിച്ചിരിയ്ക്കുന്നു. തൃപ്പൂണിത്തുറ നഗരസഭാ പ്രദേശം കുടിവെളള ക്ഷാമത്തില്‍ നിന്ന് മോചിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
മേല്‍ പറഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞ 5 വര്‍ഷത്തെ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിയ്ക്കരുത്. UDF ജാഥയില്‍ പ്രതിപക്ഷ നേതാവ് പ്രസംഗിച്ച വേദിയുടെ ചുറ്റുവട്ടങ്ങളിലായി കഴിഞ്ഞ നാലരക്കൊല്ലത്തില്‍ നടപ്പിലായ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രമാണ് പറഞ്ഞത്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയ്ക്കു പുറത്തുള്ള ഒരു കാര്യം പോലും ഇവിടെ പറഞ്ഞിട്ടില്ല. പക്ഷേ ഈ മണ്ഡലത്തില്‍ എവിടെ നിന്ന് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചാലും ആ വേദിയുടെ ചുറ്റുവട്ടങ്ങളില്‍ ഇതുപോലെ LDF സര്‍ക്കാരിന്റെ നാലരക്കൊല്ലത്തെ വികസന സാക്ഷ്യങ്ങള്‍ ചൂണ്ടിക്കാണിയ്ക്കാന്‍ കഴിയും.
പ്രിയ പ്രതിപക്ഷ നേതാവേ ,
ഈ സന്ദര്‍ഭത്തിലെങ്കിലും വികസനത്തെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും വിലയിരുത്താനോ ക്രിയാത്മകമായി വിമര്ശിയ്ക്കാന് പോലുമോ കഴിയാത്തതെന്തുകൊണ്ടാണ് ?
നിങ്ങളുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് വിശദീകരിയ്ക്കാന്‍ അങ്ങേയ്ക്ക് സാധിയ്ക്കാത്തതെന്തുകൊണ്ടാണ് ?
തിരഞ്ഞെടുപ്പ് കാലത്തുപോലും വികസനത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാവാത്ത UDF ന്റെ ദുര്യോഗം നാട് തിരിച്ചറിയുന്നുണ്ട് എന്നു മാത്രം പറയട്ടെ.
പ്രതിപക്ഷ നേതാവിനോട് സ്നേഹാദരങ്ങളോടെ .... ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര...
Posted by M Swaraj on Saturday, February 13, 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..