എം. ശിവശങ്കർ | Photo: മാതൃഭൂമി
കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. ആരോഗ്യ കാരണങ്ങളാൽ ചൂണ്ടിക്കാട്ടിയായിരുന്നു ശിവശങ്കർ ജാമ്യം നൽകണമെന്ന് കോടതിയോട് വ്യക്തമാക്കിയത്.
കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണ് എന്നായിരുന്നു പ്രധാനമായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അറിയിച്ചത്. നാലര കോടി രൂപയുടെ കോഴ ഇടപാടാണ് യുണിടാകുമായി ബന്ധപ്പെട്ട കരാറിൽ ഉണ്ടായിരിക്കുന്നത്. ഇതിന് വ്യക്തമായ തെളിവുകളുണ്ട്. ഒരു കോടി രൂപ മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്. ബാക്കിയുള്ള തുക കണ്ടെത്തേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ആവശ്യമായി വരും. അതുകൊണ്ട് തന്നെ ശിവശങ്കറിന് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു ഇ.ഡി.യുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
Content Highlights: M Sivasankars bail plea rejected
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..