• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

നടപടികൾ ശക്തമാക്കി പോലീസ്; നിയന്ത്രണങ്ങൾ പാലിച്ച് ജനം

Mar 25, 2020, 04:17 PM IST
A A A

ഗ്രാമപ്രദേശങ്ങളിൽ പോലും നിയന്ത്രങ്ങൾ പാലിക്കപ്പെടുന്നുണ്ട്. അ‌വശ്യ സേവനങ്ങളൊന്നും തടസപ്പെട്ടിട്ടില്ല.

# റിപ്പോർട്ട്/ചിത്രങ്ങൾ: ശിഹാബുദ്ദീൻ തങ്ങൾ
Ernakulam Lockdown
കലൂരിൽ ​ബൈക്കിൽ പുറത്തിറങ്ങിയവരോട് വിവരങ്ങൾ തിരക്കുന്ന വനിതാ പോലീസ്.

കൊച്ചി: പരിശോധനകൾ കർശനമാക്കുകയും രാജ്യത്താകമാനം പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോ​ടെ നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറായി ജനങ്ങൾ. കൊച്ചിയിൽ ഇന്നലെ ദേശീയപാതയിൽ ഉൾപ്പെടെ തിരക്ക് അ‌നുഭവപ്പെട്ടിരുന്നെങ്കിലും ഇന്നത് ഗണ്യമായി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ പോലും നിയന്ത്രങ്ങൾ പാലിക്കപ്പെടുന്നുണ്ട്. എന്നാൽ, അ‌വശ്യ സേവനങ്ങളൊന്നും തടസപ്പെട്ടിട്ടില്ല.

Ernakulam Lockdown
ആലുവ നഗരത്തിലേക്കുള്ള പ്രവേശനം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിച്ചിരിക്കുന്നു.

സംസ്ഥാനത്ത് മുഖ്യമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തെങ്കിലും ചൊവ്വാഴ്ച എറണാകുളം നഗരത്തിലേക്ക് അ‌നാവശ്യമായി ആളുകൾ എത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേത്തുടർന്ന് പോലീസ് ദേശീയപാത തടഞ്ഞ് വരെ പരിശോധന നടത്തുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്തിരുന്നു.

Ernakulam Lockdown
എറണാകുളം നഗരത്തിലേക്കെത്തുന്ന വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്ന പോലീസ്.

ജില്ലിയിൽ ഇന്ന് പുലർച്ചെ വരെ 150ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. അ‌മ്പതിലേറെ വാഹനങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതകളിലും നഗരത്തിനകത്തും പോലീസ് ഇന്നും പരിശോധന നടത്തുന്നുണ്ട്. അ‌ത്യാവശ്യക്കാരെ മാത്രമേ അ‌കത്തേക്കും പുറത്തേക്കും കടത്തിവിടുന്നുള്ളൂ. 

Ernakulam Lockdown
വിജനമായ ലുലു മാളും പരിസരവും. ഇടപ്പള്ളി ​ഫ്ലൈഓവറിന് മുകളിൽ നിന്നുള്ള ദൃശ്യം.

കഴിഞ്ഞ ദിവസത്തെ അ‌പേക്ഷിച്ച് അ‌നാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ഡിഐജി മഹേഷ് കുമാർ പറഞ്ഞു. ഭക്ഷണത്തിനോ മറ്റ് അ‌വശ്യ സേവനത്തിനോ തടസം നേരിട്ടാൽ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കാമെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

Ernakulam Lockdown
നഗരത്തിലെ മെഡിക്കൽ ഷോപ്പിൽ ക്യൂ നിൽക്കുന്നവർ.

അ‌തേസമയം, അ‌വശ്യ സർവീസുകളെല്ലാം ജില്ലയിൽ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ, കുടിവെള്ളം ഉൾപ്പെടെയുടെ സേവനങ്ങളെയൊന്നും ലോക്ക്ഡൗൺ ബാധിച്ചിട്ടില്ല. ചരക്കുനീക്കവും സുഗമമാണ്. എറണാകുളം മാർക്കറ്റിൽ ഇന്നും അ‌വശ്യസാധനങ്ങൾ എത്തി. എങ്കിലും പച്ചക്കറികൾക്കും മറ്റും നേരിയ വിലവർധന ഉണ്ടായിട്ടുണ്ട്.

Ernakulam Lockdown
കലൂർ മാർക്കറ്റിലെ കടകളിലേക്ക് പലചരക്ക് സാധനങ്ങൾ സ​പ്ലൈ നടത്തുന്നയാൾ.

ബാങ്കുകളും എടിഎമ്മുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. മിനിമം സ്റ്റാഫുമായാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. ലോക്ക്ഡൗൺ ആയതിനാൽ ഇടപാടുകാരുടെ എണ്ണം വളരെ കുറവാണ്. എംജി റോഡിലെ എസ്ബിഐ ശാഖയിൽ ഉച്ചവരെ അ‌ഞ്ച് ഇടപാടുകാർ മാത്രമാണ് എത്തിയതെന്ന് മാനേജർ ഷാജിമോൻ ജോസഫ് പറഞ്ഞു. 

Ernakulam Lockdown
എംജി റോഡിൽ ബാങ്കിന് പുറത്ത് ഇടപാടുകൾക്കുള്ള സൗകര്യമൊരുക്കിയിരിക്കുന്നു.

ക്യാഷ് ഡെപ്പോസിറ്റിനുള്ളവരെ മാത്രമേ ബാങ്കിനകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. മറ്റ് ഇടപാടുകൾക്കുള്ള ഫോമുകളും ഡെപ്പോസിറ്റിനുള്ള സംവിധാനങ്ങളും ബാങ്കിന് പുറത്ത് ഒരുക്കിയിട്ടുണ്ട്.

Ernakulam Lockdown
കളമശേരിയിലെ സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുന്നവർക്ക് നിർദേശം നൽകുന്ന സെക്യൂരിറ്റി ജീവനക്കാരൻ.

സൂപ്പർമാർക്കറ്റുകളും പലചരക്ക് കടകളും റേഷൻ കടകളും സ​പ്ലൈകോയും നീതി സ്റ്റോറുകളും ഉൾപ്പെടെയുള്ള പൊതുവിതര സംവിധാനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഒരു സമയത്ത് ഏതാനും പേരെ മാത്രമേ കടകളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ളവർ കൃത്യമായ അ‌കലം പാലിച്ച് പുറത്ത് ക്യൂ നിൽക്കുന്നു. 

Ernakulam Lockdown
ആലുവ തോട്ടുംമുഖത്തെ പലചരക്ക് കടയിൽ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ക്രമീകരണം ഒരുക്കിയിരിക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെ പലചരക്ക് കടകളിലും ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് കൃത്യമായ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ അ‌കത്തേക്ക് പ്രവേശിക്കാൻ ചെറുകടകളിൽ പോലും അ‌നുവദിക്കുന്നില്ല. ഫോണിൽ വിളിച്ചു പറഞ്ഞാൽ സാധനങ്ങൾ പാക്ക് ചെയ്ത് വെച്ച് അ‌ൽപസമയത്തിനു ശേഷം വന്ന് വാങ്ങാവുന്ന രീതി ഉൾപ്പെടെ പലയിടങ്ങളിലും നടപ്പിലാക്കുന്നുണ്ട്.

Ernakulam Lockdown
കലൂരിൽ ​വൈദ്യൂതി തകരാർ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാർ.

മിൽമയുടെ ഔട്ട്ലെറ്റുകളും അ‌ത്യാവശ്യം ഹോട്ടലുകളും നഗരത്തിലും പരിസരപ്രദേശങ്ങളിലും തുറന്നിട്ടുണ്ട്. എന്നാൽ, ഭക്ഷണം പാഴ്സലായി വാങ്ങാനോ ഹോം ഡെലിവറി വഴി സ്വീകരിക്കാനോ മാത്ര​മേ അ‌നുമതിയുള്ളൂ. ഡെലിവറി ബോയ്സ് നഗരത്തിൽ സേവനം നടത്തുന്നുണ്ടെങ്കിലും ഓർഡറുകൾ കുറവാണെന്നാണ് ഇവർ പറയുന്നത്.

Ernakulam Lockdown
ലോക്ക്ഡൗണിൽ വിജനമായ ദേശീയപാത 47. കളമശേരി ടിവിഎസ് ജങ്ഷനിൽ നിന്നുള്ള കാഴ്ച.

PRINT
EMAIL
COMMENT
Next Story

കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു

കൊച്ചി: കിഫ്ബിക്കെതിരെ കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര അനുമതി .. 

Read More
 
 
  • Tags :
    • Coronavirus
    • Kerala Lockdown
    • Lockdown
    • Ernakulam
More from this section
ED
കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു
kk shylaja
സഹതാപം മാത്രം: വാക്‌സിന്‍ എടുത്തതിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി മന്ത്രി ശൈലജ
covid 19
2938 പേര്‍ക്ക് കോവിഡ്; 3512 പേര്‍ രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31
Mercykutty amma Mukesh
സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ മേഴ്സിക്കുട്ടിയമ്മയ്ക്കും മുകേഷിനും വിമർശനം
TV Rajesh, Mohamed Riyas
എയര്‍ ഇന്ത്യ ഓഫീസ് ഉപരോധം: റിയാസും രാജേഷും ദിനേശനും റിമാന്‍ഡില്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.