ഹൈക്കോടതി | Photo:PTI
തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വിധിപറയാനായി മാറ്റി. സി.ബി.ഐ. എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ലെന്ന് സി.ബി.ഐ. അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെയും ശിവശങ്കറിനേയും നേരിട്ട് പ്രതിക്കൂട്ടിലേക്ക് കൊണ്ടുവരുന്നതാണ് ഇന്ന് സി.ബി.ഐ. നടത്തിയ വാദം. എഫ്.സി.ആര്‍.എ. പ്രകാരം സി.ബി.ഐ.ക്ക് കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതാണ് സി.ബി.ഐ. അന്വേഷണമെന്നും സര്‍ക്കാര്‍ പറഞ്ഞു. എഫ്.സി.ആര്‍.എ. ലൈഫ് മിഷന് ബാധകമല്ലെന്ന സമാനവാദമാണ് യൂണിടാക്കും ഉന്നയിച്ചത്. എന്നാല്‍ ഇത് ഒരു അധോലോക ഇടപാടാണെന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ശാസ്തമംഗലം അജിത് കുമാര്‍ വാദം ആരംഭിച്ചത് തന്നെ.
പ്രഥമദൃഷ്ട്യാ എഫ്.സി.ആര്‍.എ നിലനില്‍ക്കുമെന്ന് പറഞ്ഞ സി.ബി.ഐ. അഭിഭാഷകന്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കി. ഇപ്പോഴുളള മൊഴിയുടെ തന്നെ അടിസ്ഥാനത്തില്‍ വലിയ ആഴത്തിലുളള അന്വേഷണം ഈ കേസുമായി ബന്ധപ്പെട്ട് ആവശ്യമാണ്. കേസ് ഡയറി നാളെ കോടതിയില്‍ ഹാജരാക്കാമെന്നും സി.ബി.ഐ. ഉറപ്പുനല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന അഴിമതിയും അന്വേഷിക്കാന്‍ സി.ബി.ഐ.ക്കു കഴിയുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
Content Highlights:Life mission scam: The petition filed by the government was adjourned for judgment


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..