'എനിക്കു വേണ്ടിയാണ് ഷാഫി ശ്രീനിവാസനെ വിളിച്ചത്' : ഷാഫിയുടെ ഇടതുപക്ഷ സുഹൃത്ത്


2 min read
Read later
Print
Share

ഷാഫി പറമ്പിൽ, ബി.വി ശ്രീനിവാസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ദേശീയ അധ്യക്ഷനും നന്ദി പറഞ്ഞുകൊണ്ട് യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പാലക്കാട് എം.എല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിലിന്റെ സുഹൃത്തും ഇടതുപക്ഷ അനുഭാവിയും ആയ അജു സായ്‌നാഥ് ആണ് സോഷ്യല്‍ മീഡിയയില്‍ തന്റെ അനുഭവം പങ്കുവെച്ചത്. ഡല്‍ഹിയില്‍ കോവിഡ് രൂക്ഷമായി കൊണ്ടിരിക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസിനെ ഡൽഹി പോലീസ് ചോദ്യം ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അജു സായ് നാഥ് ഫെയ്‌സ്ബുക്കില്‍ തന്റെ അനുഭവം പങ്കുവെച്ചത്.

ഒരു സുഹൃത്തിനുവേണ്ടി ശ്രീനിവാസിനോട് സഹായം അഭ്യര്‍ത്ഥിച്ചുവെന്നും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തും ശ്രീനിവാസ് അയാളുടെ ചുമതലകള്‍ നിറവേറ്റുകയാണ് എന്ന് ഷാഫി ശ്രീനിവാസിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ശ്രീനിവാസിന്റെ ഇടപെടലില്‍ തന്റെ സുഹൃത്തിനെ സഹായിക്കാനായി എന്നും ഷാഫി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷാഫി പറഞ്ഞ ആ സുഹൃത്ത് താനാണെന്ന് വ്യക്തമാക്കി അജു സായ്‌നാഥ് രംഗത്തെത്തുകയായിരുന്നു.

അജുസായ് നാഥിന്റെ ഫെയ്‌സ്‌ക്കുറിപ്പ്

എനിക്കു വേണ്ടിയാണ് Shafi Parambil ശ്രീനിവാസനെ വിളിച്ചത്
കോവിഡ് പോസിറ്റീവ് ആയ എന്റെ ചെറിയച്ഛന് വേണ്ടി ഞാനാണ് ഷാഫിയെ വിളിച്ചത്.. അപ്പോള്‍ അവന്‍ പറഞ്ഞിരുന്നു, 'ടെന്‍ഷന്‍ അടിക്കേണ്ട, വേണ്ടത് ചെയ്തിരിക്കും 'എന്ന്.. Whtsapil അവനു അയച്ച ലാബ് റിപ്പോര്‍ട്ടുകളും മേമയുടെ കോണ്‍ടാക്ട് നമ്പറും അപ്പോള്‍ തന്നെ അവന്‍ ശ്രീനിവാസിന് അയച്ചു കൊടുത്തിരുന്നു..പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ മേമയുടെ മെസേജ് വന്നു 'ശ്രീനിവാസന്‍ വിളിച്ചിരുന്നു, Max ഹോസ്പ്പിറ്റലില്‍ തന്നെ ബെഡ് അറേഞ്ച് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് 'എന്ന്.. പിന്നെ അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഷാഫിയുടെ msg വന്നു 'അവിടെ ശ്രീനിവാസനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്, ഓക്‌സിജന്‍ സിലിണ്ടറുകളുടെ സോഴ്‌സ് അറിയണമത്രേ '.. ശ്രീനിവാസനെ ചോദ്യം ചെയ്യുമ്പോഴും ഷാഫിയുടെ തന്നെ വേറെ സുഹൃത്തും ഷാഫി നേരിട്ടും എന്റെ മേമേയെ വിളിച്ചിരുന്നു..എല്ലാ വിധ സഹായങ്ങളും ഉറപ്പ് കൊടുത്തു.. ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും മേമ msg അയച്ചു'അവിടെ Max ഹോസ്പിറ്റലില്‍ തന്നെ ബെഡ് അറേഞ്ച് ആയിട്ടുണ്ട് എന്ന് '...
ഷാഫിക്കും ശ്രീനിവാസനും ഒരായിരം നന്ദി
Shafi Parambil Thanks alot ചക്കരേ.. Love you lot

Nb:ഇതിനിടയിലും ജനങ്ങള്‍ക്ക് വേണ്ടി സ്വയം ഒന്നും ചെയ്യാതെ, ചെയ്യുന്നവരെ എല്ലാവരെയും മാക്‌സിമം ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ പൂര്‍വാധികം ശക്തമായി മുന്നോട്ട് പോകുന്നുണ്ട്.. കഷ്ടം..ശവം തീനികള്‍ എന്ന് തെറ്റുകൂടാതെ അവരെ വിളിക്കാം... വേറെ ഒന്നും പറയാനില്ല


ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തും അയാള്‍ അയാളുടെ ചുമതലകള്‍ നിറവേറ്റുകയാണ് . ബന്ധുവിന് ഓക്‌സിജന്‍ ലെവല്‍ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസ്സേജ് പ്രസിഡന്റിന് ഉടനെ തന്നെ ഫോര്‍വേഡ് ചെയ്തിരുന്നു . ആ മെസ്സേജിലുള്ള കോണ്ടാക്ട് നമ്പറില്‍ ഞാന്‍ വിളിക്കുന്നതിന് മുന്നേ വിളിച്ച് ഒരു ഹോസ്പ്പിറ്റല്‍ ബെഡ് കിട്ടാനുള്ള ശ്രമം അയാള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു .
ജീവ വായുവിന് വേണ്ടി ഈ രാജ്യം കെഞ്ചേണ്ടി വരുമ്പോള്‍,
കരിയില കൂട്ടിയിട്ട് കത്തിക്കുന്ന പോലെ മൃതദേഹങ്ങള്‍ കത്തിക്കേണ്ടി വരുമ്പോള്‍ ,
ചപ്പ് ചവറ് പോലെ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന ഗതികേടുള്ളപ്പോള്‍ ,
ഓക്‌സിജന്‍ സിലിണ്ടറുമായി ഓടിയെത്തുന്ന,ഹോസ്പിറ്റല്‍ ബെഡും വെന്റിലേറ്ററും ഏര്‍പ്പാട് ചെയ്യുന്ന , രക്തവും പ്ലാസ്മയും തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണവും കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഠിനാദ്ധ്വാനത്തിന്റെ സോഴ്‌സ് എന്താണെന്ന് ഞങ്ങള് പറയാം .. മനുഷ്യത്വം .
ചെറു രാജ്യങ്ങള്‍ പോലും ഇന്ത്യന്‍ ജനതക്ക് സഹായ വാഗ്ദാനം ചെയ്യുമ്പോഴും രാജ്യത്തെ ജനങ്ങളെ മറന്ന് സെന്‍ട്രല്‍ വിസ്ത കെട്ടി കൊണ്ടിരിക്കുന്ന അഭിനവ നീറോയ്ക്ക് അത് മനസ്സിലാവണമെന്നില്ല ...

Content Highlight: fb post to support shafi parambil and BV srinivas

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


M.K Kannan

1 min

കരുവന്നൂരിൽ പിടിമുറുക്കി ഇ.ഡി.; സ്വത്തുവിവരങ്ങൾ ഹാജരാക്കാതെ എം.കെ. കണ്ണൻ

Oct 2, 2023


mv govindan

1 min

തൃശ്ശൂരില്‍ ED സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ കളമൊരുക്കുന്നു, ആസൂത്രിത നീക്കം - എം.വി ഗോവിന്ദന്‍

Oct 1, 2023

Most Commented