ശശി തരൂർ |ഫോട്ടോ:മാതൃഭൂമി,PTI
കണ്ണൂര്‍: ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ പ്രമേയം. നേതാക്കളുടെ 'അമ്മാവന്‍ സിന്‍ഡ്രോം' മാറണമെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടായിപ്പാറയില്‍ നടക്കുന്ന യുവ ചിന്തന്‍ ശിബരത്തിലാണ് തരൂരിന് പിന്തുണ നല്‍കിയും നേതൃത്വത്തില്‍ ഒരുവിഭാഗത്തെ വിമർശിച്ചും പ്രമേയം അവതരിപ്പിച്ചത്.
യുവജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ട്. അത്തരത്തിലുള്ള നേതാക്കള്‍ക്ക് ചില നേതാക്കള്‍ ഭ്രഷ്ട് കല്‍പിക്കുന്നത് താന്‍പോരിമയാണ്. അത്തരം ഭ്രഷ്ട് കൊണ്ട് ഇല്ലാതാകുന്നതല്ല ആ നേതാക്കളുടെ ജനപിന്തുണയെന്ന് മനസ്സിലാക്കണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നെന്നും പ്രമേയത്തില്‍ പറയുന്നു.
സ്വന്തം ബൂത്തില്‍ പോലും ഇടപെടല്‍ നടത്താത്ത, അഖിലേന്ത്യാ തലത്തില്‍ പൂമ്പാറ്റയാകുന്ന ചില നേതാക്കളുണ്ട്. അത്തരം നേതാക്കളെ കൊണ്ട് ഈ പാര്‍ട്ടിക്ക് എന്ത് ഗുണമാണുള്ളതെന്ന് ദേശീയ നേതൃത്വം ചിന്തിക്കണം. അക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ നേതാക്കള്‍ തയാറാകണം.
വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ വന്ധ്യംകരണത്തിന് വിധേയമാക്കുന്ന നടപടിയാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഏറെ കാലമായി പുനഃസംഘടന ഇല്ലാത്തത് രാഷ്ട്രീയ വന്ധ്യംകരണത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് പാഠംപഠിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ലെന്നും പ്രമേയത്തില്‍ പറഞ്ഞു.
Content Highlights: Leaders uncle syndrome- should change- resolution in Youth Congress meeting in support of Tharoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..