എം.വി ശ്രേയാംസ് കുമാർ
കോഴിക്കോട്: ലക്ഷദ്വീപ് ജനതയുടെ ജനങ്ങളുടെ ജീവിതത്തെയും വിശ്വാസത്തെയും അട്ടിമറിക്കുന്ന പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് എല്‍.ജെ.ഡി. സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ എം.പി. ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റെടുത്തതുമുതല്‍ ജനാധിപത്യവിരുദ്ധ നടപടികളിലൂടെ ദ്വീപിനെയും ജനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയാണ് ആദ്യം ചെയ്തത്. 2020 വരെ ഒരു കോവിഡ് രോഗിപോലും ഇല്ലാതിരുന്ന ദ്വീപില്‍ വൈറസ് അതിവേഗം വ്യാപിക്കാന്‍ ഇതിടയാക്കി. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുകയും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം അടക്കമുള്ളവ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കുകയും ചെയ്തു. സര്‍ക്കാര്‍ സര്‍വ്വീസില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു. തീരദേശ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചു നീക്കി. അംഗനവാടികള്‍ അടച്ചുപൂട്ടുകയും മദ്യശാലകള്‍ തുറക്കുകയും ചെയ്തു. ഗോവധവും ഗോ മാംസാഹാരവും നിരോധിച്ചു. ഡയറി ഫാമുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്നു ബീഫ് നീക്കി.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്ന ചട്ടവും കുറ്റകൃത്യങ്ങള്‍ ഇല്ലാതിരുന്ന ദ്വീപില്‍ ഗുണ്ടാ ആക്ടും കൊണ്ടുവന്നു. പൗരത്വ നിയമത്തിനെതിരായ പോസ്റ്ററുകള്‍ ദ്വീപില്‍നിന്നു നീക്കി. ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം അവസാനിപ്പിക്കാനും മംഗലാപുരം തുറമുഖവുമായി ബന്ധം സ്ഥാപിക്കാനും സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു. വാര്‍ത്താമാധ്യമമായ ദ്വീപ് ഡയറിക്ക് വിലക്കേര്‍പ്പെടുത്തുകയും പ്രതിഷേധങ്ങള്‍ തടയുകയും ചെയ്തുകൊണ്ട് ഏകാധിപത്യനിലപാടുകളാണ് നടപ്പാക്കുന്നത്. ഇതൊക്കെ അവിടെ ജീവിക്കുന്നവരുടെ സമാധാനമില്ലാതാക്കുന്നതിലേക്കാണ് നയിക്കുക. കാവിവത്കരണം ലക്ഷ്യമിട്ടുള്ള നടപടികളില്‍നിന്ന് പിന്മാറണമെന്ന് ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..