• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

വെടിവെപ്പ് അവസാനിച്ചത് മൂന്നരയോടെ

Mar 8, 2019, 09:30 AM IST
A A A
wayanad
X

കല്പറ്റ: ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരവരെ തുടര്‍ന്നു. ഈ സമയം വരെ വെടിയൊച്ച കേട്ടതായാണ് പരിസരവാസികള്‍ പറയുന്നത്.
രണ്ടുപേരാണ് റിസോര്‍ട്ടിലെത്തിയതെങ്കിലും പത്തുപേര്‍ക്കുള്ള ഭക്ഷണം മാവോവാദികള്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ എട്ടുപേരടങ്ങിയ സംഘം റിസോര്‍ട്ടിന്റെ പരിസരത്തുണ്ടായിരുന്നതായി സംശയിക്കുന്നു. സമീപത്തെ വനമേഖല മാവോവാദികളുടെ സ്ഥിരം താവളമാണെന്നത് ഈ സംശയത്തിന് ബലം നല്‍കുന്നുണ്ട്. രണ്ടുപേരാണ് റിസോര്‍ട്ടിലെത്തിയതെങ്കിലും എട്ടുപേര്‍ വനത്തിലുണ്ടായിരുന്നെന്നാണ് നിഗമനമെന്ന് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. 

50,000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടാണ് മുഖംമറച്ച രണ്ടു മാവോവാദികള്‍ റിസോര്‍ട്ടിലെത്തിയത്. ജീവനക്കാര്‍ കൈയില്‍ അത്രയും പണമില്ലെന്ന് വ്യക്തമാക്കി. എടുത്തുനല്‍കാന്‍ വീണ്ടും ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒരാള്‍ പുറത്ത് എ.ടി.എം. കൗണ്ടറില്‍നിന്ന് അയ്യായ്യിരം രൂപ എടുത്തുവന്നു. ഇതും ചേര്‍ത്ത് പതിനായിരം രൂപ നല്‍കി. ഇത് വാങ്ങിയശേഷം വീണ്ടും വരുമെന്നും കൂടുതല്‍ നല്‍കണമെന്നും ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. റിസോര്‍ട്ടിനുള്ളിലേക്ക് ആയുധധാരികളായ മാവോവാദികള്‍ സാധാരണ സന്ദര്‍ശകരെപ്പോലെ കടന്നുവരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

പണം വാങ്ങി പുറത്തേക്കിറങ്ങുമ്പോള്‍ റിസോര്‍ട്ടില്‍നിന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, മാവോവാദി നീക്കം മുന്‍കൂട്ടി കണ്ട് സ്ഥലത്ത് പോലീസ് ക്യാമ്പുചെയ്തതായി സൂചനയുണ്ട്.ഏറ്റുമുട്ടല്‍ രൂക്ഷമായപ്പോള്‍ ഒമ്പതേമുക്കാലോടെ പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.  പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നും പോലീസ് ആവശ്യപ്പെട്ടു. വെടിവെപ്പിനെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത തടസ്സവുമുണ്ടായി. 

റിസോര്‍ട്ടിലുണ്ടായിരുന്ന താമസക്കാരെ രാവിലെ പതിനൊന്നുമണിയോടെ പോലീസ് കാറിലാണ്   പുറത്തെത്തിച്ചത്. ബുധനാഴ്ച രാത്രി റിസോര്‍ട്ടിലുണ്ടായിരുന്ന ജീവനക്കാരില്‍നിന്നു പോലീസ് മൊഴിയെടുത്തു. പുറത്തുള്ള ജീവനക്കാരെ റിസോര്‍ട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. ഒരു മണിയോടെ  ജലീലിന്റെ സഹോദരന്‍ സി.പി. റഷീദ് റിസോര്‍ട്ടിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

content highlights: lakkidi maoist encounter

PRINT
EMAIL
COMMENT
Next Story

മറുപടി നല്‍കാതെ മറുചോദ്യം ചോദിക്കുന്നു; മുഖ്യമന്ത്രിക്ക് പങ്ക് പുറത്താകുമെന്ന ഭയം- സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര .. 

Read More
 

Related Articles

സി.പി ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല; മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് പുറത്ത്
News |
Kerala |
വീടിന്റെ തറയോടുചേർന്ന് ജലീലിന്റെ മൃതദേഹം സംസ്‌കരിച്ചു
News |
വയനാട്ടിലേതും വ്യാജ ഏറ്റുമുട്ടലോ? സര്‍ക്കാര്‍ വീണ്ടും സംശയത്തിന്റെ മുള്‍മുനയില്‍
News |
കേരളം ഭീകരവാദികളുടെ ഒളിത്താവളമായെന്ന് ബി ഗോപാലകൃഷ്ണന്‍
 
  • Tags :
    • lakkidi maoist encounter
    • Maoist leader cp jaleel
More from this section
Surendran
മറുപടി നല്‍കാതെ മറുചോദ്യം ചോദിക്കുന്നു; മുഖ്യമന്ത്രിക്ക് പങ്ക് പുറത്താകുമെന്ന ഭയം- സുരേന്ദ്രന്‍
cpm
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അതൃപ്തി; പൊന്നാനിയിലും കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം
pinaryi vijayan
അമിത് ഷാ വര്‍ഗീയതയുടെ മനുഷ്യരൂപം; ഇവിടെവന്ന് നീതിബോധം പഠിപ്പിക്കേണ്ട- രൂക്ഷവിമര്‍ശനവുമായി പിണറായി
covid
ഇന്ന് 1412 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62
Swapna Suresh
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.