എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: mathrubhumi news
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ല. ഒരു പ്രശ്നവും അദ്ദേഹത്തിനില്ലെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്.
അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ല. അത് സി.പി.എമ്മിന്റെ നിലപാടാണെന്നും ഗോവിന്ദന് പറഞ്ഞു. പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവെക്കുന്ന പ്രശ്നമില്ല. അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചുവെക്കാനില്ല. എന്‍.ഐ.എ. വിളിപ്പിച്ചു. അദ്ദേഹം പോയി. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.പി.എം. നേതാവ്.
സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ട ആള് കേന്ദ്ര മന്ത്രി വി. മുരളീധരനാണ്. അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടല്ല നടന്നത് എന്നാണെന്നും സി.പി.എം. നേതാവ് പറഞ്ഞു. രണ്ടാമത്തെ ആള് അനില്‍ നമ്പ്യാരാണ്. ഇയാളാണ് പ്രതികള്‍ക്ക് ബുദ്ധി പറഞ്ഞുകൊടുത്തത്. അന്വേഷണം അങ്ങോട്ടേക്ക് പോകാതെ കേസ് അവസാനിക്കില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
Content Highlights: KT JALEEL- interrogation-NIA-cpm leader mv govindan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..