മേയറുടെ ഓഫീസിന് മുമ്പിൽസ്ഥാപിച്ച ബോർഡ് നശിപ്പിക്കുന്നു | Photo: Screengrab
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ വൻ പ്രതിഷേധം. കെട്ടിട നമ്പർ ക്രമക്കേടിൽ സെക്രട്ടറിയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൊണ്ടുവന്ന അടിയന്തരപ്രമേയം ചർച്ചചെയ്യാൻ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് വിസമ്മതിച്ചതാണ് പ്രതിഷേധത്തിന് കാരണം.
ക്രമക്കേടിൽ നാല് തലത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും സുതാര്യമായാണ് അന്വേഷണം നടക്കുന്നതെന്നും മേയർ പറഞ്ഞു. മറുപടിയിൽ തൃപ്തരാകാതെ യുഡിഎഫ് - ബിജെപി അംഗങ്ങൾ മേയറുടെ കസേരക്കടുത്തേക്ക് മുദ്രാവാക്യം വിളിയുമായി എത്തുകയായിരുന്നു. സംഘർഷത്തിൽ മൈക്കിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
കൗൺസിൽ യോഗം പെട്ടെന്ന് പിരിഞ്ഞ് മേയറെ എൽഡിഎഫ് അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഓഫിസിലെത്തിച്ചു. അവിടെയും പ്രതിഷേധമുയർന്നു. മേയറുടെ ബോർഡ് തകർത്തതോടെ ബിജെപി കൗൺസിലർ ശിവപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിഷേധത്തിനിടെ പോലീസും എൽഡിഎഫ് അംഗങ്ങളും ചേർന്ന് മേയറെ പുറത്തെത്തിച്ചു. സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ നിരോധ നിയമപ്രകാരം കോർപ്പറേഷൻ പരാതി നൽകിയിട്ടുണ്ട്.
Content Highlights: kozhikode corporation council meet
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..