വി.ബിജു
എഴുകോൺ: കൊല്ലം കോർപ്പറേഷനിലെ ഡ്രൈവർ എഴുകോൺ കടയ്ക്കോട് വിജയഭവനിൽ വി.ബിജു (47) ആത്മഹത്യചെയ്യുന്നതിനുമുമ്പ് റൂറൽ പോലീസ് മേധാവിക്കെഴുതിയ കത്ത് പുറത്ത്. കൊല്ലം കോർപ്പറേഷൻ ഓഫീസ് ബ്ലേഡ് മാഫിയയുടെ പിടിയിലാണെന്നാണ് കത്തിന്റെ ഉള്ളടക്കം. ഉയർന്ന ഉദ്യോഗസ്ഥർമുതൽ സെക്യൂരിറ്റി ജീവനക്കാരൻവരെ വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്നവരുടെ പട്ടികയിലുണ്ട്.
“സഹപ്രവർത്തകരായ ഉദ്യോഗസ്ഥരുടെ പീഡനംമൂലം ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ. വാങ്ങിയ തുകയുടെ അഞ്ചിരട്ടിയിലധികം പലിശകൊടുത്തുകഴിഞ്ഞു. ഇപ്പോൾ കടക്കെണിയിലാണ്. മക്കളുടെ പഠനവും വീട്ടുകാര്യങ്ങളും കെ.എസ്.എഫ്.ഇ. ചിട്ടികളും മുടങ്ങിയിരിക്കുകയാണ്. ഫെബ്രുവരിയിലെ പലിശയ്ക്ക് കാലതാമസം വന്നതിനാൽ ഇവർ മാനസികമായി പീഡിപ്പിക്കുകയാണ്. അതുമൂലം ആത്മഹത്യയുടെ വക്കിലാണ്. എന്റെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദികൾ ഈ ബ്ലേഡ് മാഫിയ ആയിരിക്കും. ഇത് പരാതിയായി കണക്കാക്കി ഈ പലിശക്കാർക്കെതിരേ നടപടിയെടുക്കണം”-എന്നാണ് കത്തിൽ പറയുന്നത്.
തിങ്കളാഴ്ച രാത്രിയാണ് ബിജുവിനെ വീടിനോടുചേർന്നുള്ള പറമ്പിൽ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്. ഭാര്യ ബിന്ദുമോൾ ബിജുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് എഴുകോൺ ഇൻസ്പെക്ടർക്കും റൂറൽ പോലീസ് മേധാവിക്കും പരാതിനൽകിയിട്ടുണ്ട്.
Content Highlights: kollam corporation employee suicide letter written to police out
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..