ജി രതികുമാറിനെ സ്വീകരിക്കുന്ന കോടിയേരി ബാലകൃഷ്ണൻ | Screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ സി.പി.എമ്മില്‍ ചേരുന്നതിനിടെ ആര്.എസ്.പിയെ പരിഹസിച്ച് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. ആര്.എസ്.പി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അവര്‍ ഇപ്പോള്‍ സംപൂജ്യരായിക്കഴിഞ്ഞു. കുറച്ച് കാലം കൂടി കോണ്‍ഗ്രസില്‍നിന്ന് കാര്യങ്ങള്‍ നന്നായി പഠിക്കട്ടെ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടി ശക്തികേന്ദ്രമായ കൊല്ലത്ത് ഉള്‍പ്പെടെ ആര്.എസ്.പി. യുഡിഎഫില്‍ തുടരുന്നതില്‍ അതൃപ്തിയുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജി. രതികുമാറിനെ സ്വാഗതംചെയ്ത ശേഷമായിരുന്നു പ്രതികരണം. കോണ്‍ഗ്രസിന്റെ നാശത്തിന് കാരണം അന്ധമായ സി.പി.എം. വിരോധമാണ്. കേരളത്തില്‍ അത് വിലപ്പോവില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസില്‍ അതൃപ്തരായി പാര്‍ട്ടി വിട്ടുവരുന്ന എല്ലാവരേയും സ്വീകരിക്കുകയെന്നതല്ല സി.പി.എം നയം. വരുന്ന നേതാക്കളുടെ പ്രവര്‍ത്തനശൈലി, നിലപാട് എന്നിവ പരിശോധിച്ച ശേഷമാണ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പാര്‍ട്ടിയുടേയും മുന്നണിയുടേയും ജനകീയ അടിത്തറ കൂടുതല്‍ ശക്തിപ്പെടാന്‍ കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ എത്തുന്നത് സഹായകമാകുമെന്നും കോടിയേരി പറഞ്ഞു.
പുതിയ നേതൃത്വത്തില്‍ വരുന്നവരെല്ലാം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് അവകാശവാദം ഉന്നയിച്ചിട്ടുള്ളവരാണ്. മുല്ലപ്പള്ളിയും ചെന്നിത്തലയുമെല്ലാം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു. ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും കോടിയേരി പറഞ്ഞു.
Content Highlights: Kodiyeri Balakrishnan on rsp and congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..