ഇൻഫോപാർക്ക് ജീവനക്കാരൻ തെന്നിവീണ് എ.ടി.എം. കൗണ്ടറിന്റെ മുൻഭാഗത്തെ ചില്ല് പൊട്ടിയപ്പോൾ.
കാക്കനാട്: എ.ടി.എം. കൗണ്ടറില്‍നിന്ന് 500 രൂപ പിന്‍വലിക്കാനെത്തിയ യുവാവിന് അപകടത്തില്‍ നഷ്ടമായത് 5,000 രൂപ. കാക്കനാട് ജങ്ഷനില്‍ കളക്ടറേറ്റ് വളപ്പിനോട് ചേര്‍ന്നുള്ള എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലെ റാമ്പാണ് യുവാവിനെ അപകടത്തില്‍പ്പെടുത്തിയത്.
ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ ഹര്ഷന്റെ കൈക്കും കാലിനും മുറിവേറ്റു. കഴിഞ്ഞദിവസം രാത്രി എട്ടോടെയായിരുന്നു അപകടം. കളക്ടറേറ്റ് നടപ്പാതയ്ക്ക് താഴെയായിട്ടാണ് മുന്‍ഭാഗം ഗ്ലാസിട്ട എസ്.ബി.ഐ. എ.ടി.എം. ഒരു ഭാഗത്ത് ചവിട്ടുപടിയും മറ്റൊരു ഭാഗത്ത് റാമ്പുമാണുള്ളത്. റാമ്പാണെന്ന് തിരിച്ചറിയാതെ ചവിട്ടിയ യുവാവ് തെന്നി എ.ടി.എം. കൗണ്ടറിന്റെ ഗ്ലാസിലേക്ക് വീഴുകയായിരുന്നു. ചില്ലില്‍ യുവാവിന്റെ കൈയും കാലും കുരുങ്ങി. തൊട്ടുപിന്നാലെ പണം പിന്‍വലിക്കാനെത്തിയ ബി.ജെ.പി. നേതാവ് എന്‍.കെ. രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊട്ടിയ ചില്ലുകള്ക്കിടയില്നിന്ന് രക്ഷിച്ച യുവാവിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കും മറ്റും 5000 രൂപയോളം ചെലവായതായി ആശുപത്രിലെത്തിച്ചവര് പറഞ്ഞു. വീല്‍ച്ചെയറില്‍ എ.ടി.എമ്മിലേക്ക് പ്രവേശിക്കാനാണ് ഒരു ഭാഗത്ത് റാമ്പ് സ്ഥാപിച്ചിരിക്കുന്നത്.
നടപ്പാതയോട് ചേര്‍ക്കാതെ ഒരു സ്റ്റെപ്പ് താഴെയായി നിര്മിച്ചതിനാല് റാമ്പാണെന്ന് പിടികിട്ടാറില്ല. രാത്രിയില്‍ എ.ടി.എം. ഭാഗത്ത് വെളിച്ചമില്ലാത്തതിനാല്‍, ചവിട്ടുപടിയാണെന്ന ധാരണയില്‍ റാമ്പില്‍ കാല്വെയ്ക്കുന്നതോടെ തെന്നി എ.ടി.എമ്മിന്റെ ഗ്ലാസില്‍ ഇടിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മഴ പെയ്താല്‍ നടപ്പാതയിലൂടെയുള്ള വെള്ളം റാമ്പിലൂടെയാണ് താഴേക്ക് പോകുന്നത്.
Content Highlights: kochi techie sbi atm accident
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..