KSU പ്രവര്‍ത്തകയെ പുരുഷ പോലീസ് കൈയ്യേറ്റം ചെയ്‌തെന്ന പരാതി; റിപ്പോര്‍ട്ട് തേടി DCP


1 min read
Read later
Print
Share

ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി

മിവ ജോളി | Photo: screengrab/ Mathrubhumi News

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ കെ.എസ്.യു. പ്രവര്‍ത്തകയെ പുരുഷ പോലീസ് കൈയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി ഡി.സി.പി. നിര്‍ദ്ദേശിച്ചു. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി.

പുരുഷ പോലീസ് ദേഹത്ത് പിടിച്ച് വലിച്ചുവെന്നും തല്ലിയും തലക്കടിച്ചുമാണ് പോലീസ് വാഹനത്തില്‍ കയറ്റിയതെന്നും പോടീ എന്ന് വിളിച്ച് ആക്രോശിക്കുകയും ചെയ്തതായി കെ.എസ്.യു. പ്രവര്‍ത്തക മിവ ജോളി ആരോപിക്കുന്നു. സ്ത്രീത്വത്തെ അപമാനിച്ച പോലീസിനെതിരേ നപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു എറണാകുളം ഡി.സി.സി. പ്രസിഡന്റിന്റ് ഡി.ജി.പി. പരാതി നല്‍കി.

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധം തടയുന്നതിന് പോലീസിനൊപ്പം വനിതാ പോലീസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നുവെന്നും പുരുഷ പോലീസ് ദേഹത്ത് പിടിച്ച് വലിക്കുകയും തല്ലുകയും ചെയ്യുകയായിരുന്നുവെന്നുമാണ് കെ.എസ്.യു. പ്രവര്‍ത്തക മിവയുടെ ആരോപണം.

കുറച്ച് സമയത്തിന് ശേഷം വനിതാപോലീസ് എത്തിയെങ്കിലും അതിന് ശേഷവും പുരുഷ പോലീസാണ് പിടിച്ചുകൊണ്ടുപോയതും കളമശ്ശേരി സി.ഐ. ക്രൂരമായി പെരുമാറുകയും ചെയ്യുകയായിരുന്നുവെന്നും മിവ പറയുന്നു. പോടീ എന്ന് ആക്രോശിക്കുകയായിരുന്നു. തല ശക്തമായി പിടിച്ച് തള്ളിയാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. മറ്റ് പ്രവര്‍ത്തകരോടും ക്രൂരമായാണ് പെരുമാറിയതെന്നും മിവ ആരോപിക്കുന്നു.

Content Highlights: kochi ksu activist miva jolly black flag against cm pinarayi vijayan police action investigation

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

ആൻമരിയ സി.സി.യു.വിൽ; നില ഗുരുതരമായി തുടരുന്നു, 72 മണിക്കൂർ നിരീക്ഷണം

Jun 2, 2023


sanjay

1 min

ചേട്ടന്റെ കൈപിടിച്ച് പോകണമെന്ന വാശിയിൽ സ്കൂൾ മാറി; പക്ഷെ, പ്രവേശനോത്സവത്തിനുമുമ്പേ സഞ്ജയ് യാത്രയായി

Jun 2, 2023


arikomban

1 min

വിശക്കുമ്പോൾ നാട്ടിലേക്കിറങ്ങേണ്ട; അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

Jun 2, 2023

Most Commented