കേബിൾ കുരുങ്ങിഅപകടത്തിൽപ്പെട്ട സിബിൻ
കാക്കനാട്: നടക്കുന്നതിനിടെ പൊട്ടിവീണ കേബിളിൽ കാൽ കുരുങ്ങി യുവാവ് മൂക്കുകുത്തി വീണു. വീഴ്ചയിൽ വലതു കൈയിലെ ചെറുവിരൽ ഒടിഞ്ഞു. പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും നിലത്തുവീണ് പൊട്ടി. വെണ്ണല തൈക്കാവ് ജങ്ഷൻ കുപ്ലിക്കാട്ട് സിബിൻ കുര്യാക്കോസാണ് (44) കേബിൾ കാലിൽ ചുറ്റി വീണത്. കഴിഞ്ഞ ദിവസം രാത്രി തൃക്കാക്കര കൃഷിഭവനു മുൻപിലെ റോഡിൽ പൊട്ടിക്കിടന്ന കേബിളാണ് സിബിനെ വീഴ്ത്തിയത്. വാഹനത്തിൽ നിന്നിറങ്ങി സമീപത്തെ ഓട്ടോ കൺസൽട്ടൻസി ഓഫീസിലേക്ക് നടക്കുമ്പോഴായിരുന്നു കേബിൾ കാലിൽ കുരുങ്ങുന്നത്.
കേബിൾ ദേഹത്ത് കുരുങ്ങി തൃക്കാക്കരയിൽ വീണ്ടും അപകടം കൂടുകയാണ്. ആഴ്ചകൾക്കു മുൻപ് കൊല്ലംകുടിമുകൾ ഏരിയാക്കാട്ടുമൂല ജങ്ഷനിൽ വഴിയരികിലെ കേബിളിൽ കുരുങ്ങി യുവാവ് അപകടത്തിൽപ്പെട്ടിരുന്നു. ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന ജോമോനാണ് കേബിളിൽ കുരുങ്ങി െെകയൊടിഞ്ഞത്. അതിനുമുൻപ് കാക്കനാട് സിവിൽലൈൻ റോഡിലെ ചെമ്പുമുക്കിൽ സ്കൂട്ടർ യാത്രയ്ക്കിടെ കഴുത്തിൽ കേബിൾ കുരുങ്ങി ഫോർട്ട്കൊച്ചി സ്വദേശി അലൻ ആൽബർട്ടിന്റെ ജീവൻ പൊലിഞ്ഞിരുന്നു.
റോഡിൽ താഴ്ന്നുകിടന്ന കേബിൾ അതുവഴി സ്കൂട്ടറിൽ വന്ന അലന്റെ കഴുത്തിൽ വരിഞ്ഞു മുറുകുകയായിരുന്നു. യുവാവിന്റെ മരണത്തെ തുടർന്ന് തൃക്കാക്കര നഗരസഭ പ്രധാന റോഡുകളിലും ഇടറോഡുകളിലും അനധികൃതമായി വലിച്ച കേബിളുകൾ മുറിച്ചുമാറ്റി തുടങ്ങിയിരുന്നു. പലയിടത്തെയും മുറിച്ചുമാറ്റിയ കേബിൾ നഗരസഭ ബസ് സ്റ്റാൻഡിൽ കുന്നുകൂടി. ഇത് ഇടാൻ സ്ഥലമില്ലാതായതോടെ കേബിൾ ലേലം ചെയ്തു നീക്കിയ ശേഷമേ മറ്റിടങ്ങളിൽ കേബിൾ മുറിക്കൽ പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് നഗരസഭാധികൃതർ പറയുന്നത്.
Content Highlights: kochi kakkanad cable caught in cable fall down nose finger broken
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..