കെ.എൻ. ബാലഗോപാൽ | Photo: Mathrubhumi
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രസര്‍ക്കാരാണ് അനുമതി നല്‍കാത്തത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ കൂടി സഹായത്തോടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുക എന്നു പറയുമ്പോള്‍ അത് കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും സഹായകമാണ്. ഉദ്യോഗസ്ഥരെ എവിടെയും തിരിച്ചുവിളിക്കുന്ന കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച സില്‍വര്‍ലൈനില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ 'യുടേണ്‍' അടിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും മരവിപ്പിച്ചു കൊണ്ട് റവന്യു വകുപ്പ് ഉത്തരവിറക്കി. ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും വകുപ്പ് മടക്കി വിളിച്ചു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്.
സാമൂഹികാഘാത പഠനം തല്ക്കാലം നടത്തേണ്ടതില്ലെന്നും കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും റവന്യു വകുപ്പിന്റെ ഉത്തരവിലുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ തത്കാലം പിന്‍വാങ്ങുന്നു എന്നാണ് റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍നിന്ന് വ്യക്തമാകുന്നത്.
Content Highlights: kn balagopal on silver line project
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..