ഡോ.പ്രഭുദാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ് |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരേ ആരോഗ്യവകുപ്പിന്റെ അന്വേഷണം. കോട്ടത്തറ ആശുപത്രിയിലെ ക്രമക്കേടുകളും പ്രഭുദാസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളുമാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്. കോട്ടത്തറ ആശുപത്രിയില്‍ ഒരു വാര്‍ഡ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രഭുദാസ് അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.
അന്വേഷണത്തിനായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെട്ട മൂന്നംഗസമിതിയെയും നിയോഗിച്ചിട്ടുണ്ട്. വിജിലന്‍സ് ചുമതലയുള്ള ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, പാലക്കാട് ഡി.എം.ഒ. എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.
ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തിന് പിന്നാലെയാണ് ഡോ. പ്രഭുദാസ് മന്ത്രിക്കെതിരേ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അട്ടപ്പാടിയെ പരിഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ പ്രഭുദാസിനെ കോട്ടത്തറ ആശുപത്രിയില്‍നിന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റി.
തനിക്കെതിരേ നടപടി സ്വീകരിക്കുന്നതിലുള്ള വേഗം സര്‍ക്കാര്‍ ആദിവാസികളുടെ ക്ഷേമകാര്യങ്ങള്‍ക്ക് കാണിച്ചിരുന്നെങ്കില്‍ നല്ലതാണെന്നായിരുന്നു സ്ഥലംമാറ്റത്തിനെതിരേ ഡോ. പ്രഭുദാസിന്റെ പ്രതികരണം. അട്ടപ്പാടിയിലെ ആശുപത്രി നന്നാക്കിയതിന്റെ പേരില്‍ എന്തെങ്കിലും ശിക്ഷ കിട്ടുകയാണെങ്കില്‍ ആയിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഭരണസൗകര്യാര്‍ഥമാണ് ഡോക്ടറെ തിരൂരങ്ങാടിയിലേക്ക് സ്ഥലംമാറ്റിയതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിശദീകരണം.
Content Highlights: kerala health department inquiry against dr prabhudas former superintendent of attappadi hospital


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..