എം.ബി.രാജേഷ് | Photo:Mathrubhumi
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നടപടികൾക്കെതിരേ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സാധ്യത. ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.
അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിൽ നടപ്പിലാക്കിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഇതിനെതിരേ പ്രമേയം അവതരിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്.
പ്രമേയം അവതരിപ്പിക്കപ്പെട്ടാല്‍ ഭരണപക്ഷവും പ്രതിപക്ഷവും അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരായതിനാല്‍ പ്രമേയം ഐകകണ്‌ഠ്യേന പാസാകാനാണ് എല്ലാ സാധ്യതയും.
അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യം ഉയരുന്നതിനിടെ ലക്ഷദ്വീപിലെ 39 ഫിഷറീസ് ഉദ്യോഗസ്ഥന്മാരെ സ്ഥലംമാറ്റി. ലക്ഷദ്വീപ് സന്ദർശിക്കുന്നതിനായി തയ്യാറെടുത്ത എ.ഐ.സി.സി.സംഘത്തിന് അനുമതിയും നിഷേധിച്ചിട്ടുണ്ട്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..