• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

സര്‍ക്കാര്‍ പറയുംപോലെ വിജിലന്‍സ് പ്രവര്‍ത്തിക്കൂ; താറടിക്കാനുള്ള അന്വേഷണം വേണ്ടെന്ന് ഐസക്‌

Nov 29, 2020, 12:22 PM IST
A A A

വിജിലന്‍സ് പരിശോധനയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അത് ആരാണ് ചോര്‍ത്തിക്കൊടുക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നില്ല, എന്നാല്‍ ഈ വാര്‍ത്തകള്‍ എങ്ങനെയാണ് മാധ്യമങ്ങളില്‍ വന്നത്. മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആരാണ് മാധ്യമവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്ന പരിശോധന വേണം

thomas isaac
X

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയോട് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ല. വിജിലന്‍സ് അല്‍പം കൂടി ഔചിത്യത്തോടെ പെരുമാറണം. എതിരാളികള്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ താറടിക്കാനുള്ള സന്ദര്‍ഭമാണ് അന്വേഷണം. കെഎസ്എഫ്ഇ തകര്‍ന്നാല്‍ ലാഭം സ്വകാര്യസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കുമാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. 

'വിജിലന്‍സ് അന്വേഷണം നടക്കുന്നു, റിപ്പോര്‍ട്ട് തയ്യാറാക്കുന്നു, അത് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു, നടപടി ആവശ്യമെങ്കില്‍ അത് സ്വീകരിക്കുന്നു എന്നതൊക്കെ സ്വാഭാവിക നടപടിക്രമങ്ങളാണ്. എന്നാല്‍ ഇത് ഓരോന്നും രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നതാണ് അസ്വഭാവിക നടപടി.  കേരളസര്‍ക്കാര്‍ പറയുന്നത് പോലയേ കേരളത്തിലെ വിജിലന്‍സ് പ്രവര്‍ത്തിക്കുകയുള്ളൂ, അതുകൊണ്ട് പ്രതിപക്ഷ നേതാവോ വി മുരളീധരനോ ഇപ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും കിട്ടുമെന്ന് പറഞ്ഞിരിക്കേണ്ട'ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ആരും എതിരല്ല, ഒരു ധനകാര്യ സ്ഥാപനത്തെ താറടിക്കാനായി രാഷ്ട്രീയ എതിരാളികള്‍ക്ക് സന്ദര്‍ഭം ഒരുക്കിക്കൊടുക്കുന്ന രീതിയിലാവരുത് അത്. കെഎസ്എഫ്ഇയുടെ വിശ്വാസ്ത്യത നഷ്ടപ്പെടുത്തുന്ന തരത്തിലാണ് എതിരാളികള്‍ കെഎസ്എഫ്ഇയിലെ റെയ്ഡിനെ ഉപയോഗിക്കുന്നത്.'

'വിജിലന്‍സ് അന്വേഷണം നടത്തുന്നത് സര്‍ക്കാര്‍ അറിയണമെന്നില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് അതിനുള്ള സ്വയംഭരണ അവകാശമുണ്ട്. ഓരോ കാര്യവും മുഖ്യമന്ത്രിയോ വകുപ്പ്മന്ത്രിയോ അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നത്. വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും.'

'ധനകാര്യപരിശോധനാ വിഭാഗവും സിആന്റ്എജിയും നേരത്തെയും കെഎസ്എഫ്ഇയില്‍ വിവിധ പരിശോധന നടത്തിയിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ടുകളുമുണ്ട്. അതൊന്നും മാധ്യമങ്ങളിലൂടെയല്ല പുറത്തുവന്നത്. സര്‍ക്കാരിലൂടേയും നിയമസഭയിലൂടേയുമാണ് അതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ വിജിലന്‍സ് പരിശോധനയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അത് ആരാണ് ചോര്‍ത്തിക്കൊടുക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നില്ല, എന്നാല്‍ ഈ വാര്‍ത്തകള്‍ എങ്ങനെയാണ് മാധ്യമങ്ങളില്‍ വന്നത്. മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആരാണ് മാധ്യമവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്ന പരിശോധന വേണം.' 

'ചിലര്‍ വിവാദമുണ്ടാക്കാനായാണ് അന്വേഷണത്തെ ഉപയോഗിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം നടത്താന്‍ വഴിതുറക്കുകയാണ് വിജിലന്‍സ് അന്വേഷണമെന്നാണ് ചിലരുടെ ഭാവന. ഇ.ഡിയെ വിടാം എന്നൊക്കെ വി മുരളീധരന്‍ ഇപ്പോള്‍ തന്നെ മനഃപായസം ഉണ്ടുതുടങ്ങിയിട്ടുണ്ട്. താന്‍ വിചാരിച്ചത് മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയാണെന്നാണ്, എന്നാല്‍ കേരളത്തില്‍ നടക്കുന്ന വിഷയങ്ങളില്‍ ഏത് വകുപ്പായാലും ഇടപെടാമെന്നാണ് മുരളീധരന്റെ ഭാവം. ഓരോ പദവികളിലെത്തുമ്പോള്‍ സ്വന്തം പിന്തുണയും പാരമ്പര്യവുമെന്താണെന്ന് തലമറക്കുകയാണ് അവര്‍. ഇവിടെ ആരെങ്കിലും പേടിച്ചിരിക്കാന്‍ പോവുന്നുണ്ടോ? ജനം കൂടെയുണ്ടെങ്കില്‍ സിബിഐക്കും ഇ.ഡിക്കും പട്ടാളത്തിനും പോലീസിനും ഒന്നും ചെയ്യാന്‍ പറ്റില്ല. അതാണ് ഡല്‍ഹിയിലും കാണുന്നത്. വിജിലന്‍സ് അന്വേഷണമൊന്നുമല്ല ജനങ്ങള്‍ കാണുന്നത്. അവര്‍ സന്തോഷത്തിലാണ്. '

Content Highlights: Kerala Finance Minister Thomas Isaac on Vigilance raid in KSFE 

PRINT
EMAIL
COMMENT
Next Story

മണ്ണില്‍ നിരങ്ങിനീങ്ങിയുള്ള യാത്ര ഇനിവേണ്ട, അരുണിന് സമ്മാനമായി വീല്‍ചെയര്‍ എത്തി

വേങ്ങര: കൈകള്‍ നിലത്തൂന്നി നിരങ്ങിനീങ്ങിയുള്ള യാത്ര ഇനി അരുണിന് അവസാനിപ്പിക്കാം. .. 

Read More
 

Related Articles

സഭയില്‍ തോമസ് ഐസക്കും വി.ഡി സതീശനും നേര്‍ക്ക് നേര്‍ | അടിയന്തരപ്രമേയ ചര്‍ച്ച
Videos |
News |
സംസ്ഥാനത്തെ ട്രഷറി സോഫ്റ്റ്‌വെയറില്‍ പിഴവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്
Videos |
എത്തിക്‌സ് കമ്മിറ്റി എന്ത് നടപടിയെടുത്താലും സ്വീകരിക്കാന്‍ തയ്യാര്‍- തോമസ് ഐസക്
News |
പരാതി എത്തിക്‌സ് കമ്മിറ്റിക്ക്: ധനമന്ത്രിയോട് വിശദീകരണം തേടും, സഭാ ചരിത്രത്തില്‍ ആദ്യം
 
  • Tags :
    • KSFE
    • Dr. T.M Thomas Isaac
More from this section
Arun Karat
മണ്ണില്‍ നിരങ്ങിനീങ്ങിയുള്ള യാത്ര ഇനിവേണ്ട, അരുണിന് സമ്മാനമായി വീല്‍ചെയര്‍ എത്തി
kalamassery boy attack
കളമശ്ശേരിയില്‍ 17കാരനെ മര്‍ദിച്ച കേസിലെ പ്രതികളിലൊരാള്‍ തൂങ്ങിമരിച്ച നിലയില്‍
Veeha
സൂം മീറ്റിങ്ങില്‍ വീഹ നിറഞ്ഞ് ചിരിച്ചു; മൂലകോശം ദാനം ചെയ്ത സുഹൈലിനത് അഭിമാന നിമിഷം
azad
സിപിഎമ്മില്‍ മൃദു ബിജെപി ചേരി; സര്‍ക്കാർ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് പ്രീണനം ശക്തം- ഡോ. ആസാദ്
shibu baby john
ഇടതുമുന്നണിയുടേത് അടിപ്പാവാടരാഷ്ട്രീയം, ബിജെപി-സിപിഎം ഒത്തുതീര്‍പ്പ്- ഷിബു ബേബി ജോണ്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.