'വിനയശീലനായ' നേതാവെന്ന് സിപിഐ റിപ്പോര്‍ട്ട്; അംഗീകാരവും ഉത്തരവാദിത്തവുമെന്ന് വിഷ്ണുനാഥ് 


അമൃത എ.യു.

1 min read
Read later
Print
Share

മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയത്തിന് കാരണം അവരുടെ സ്വഭാവരീതിയാണെന്നും ഇത് സംബന്ധിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നു

പി സി വിഷ്ണുനാഥ്| ഫോട്ടോ: എസ് ശ്രീകേഷ്

കൊച്ചി: സി പി ഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ '' വിനയശീലൻ' പരാമർശം പൊതുപ്രവർത്തനത്തിനുള്ള അംഗീകാരവും ഉത്തരവാദിത്തം വർധിപ്പിക്കുന്നതുമാണെന്ന് കുണ്ടറ എം എൽ എ പി സി വിഷ്ണുനാഥ്. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പ് ക്യാമ്പയിനിലുടനീളം ഉന്നയിച്ചതെന്നും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

എതിർ ചേരിയിലുള്ള രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇത്തരമൊരു പരാമർശം ഉള്ളത്. പൊതുപ്രവർത്തനത്തിന് കിട്ടുന്ന അംഗീകാരമായി ഇതിനെകാണുന്നു. കൂടാതെ ഉയർന്ന ഉത്തരവാദിത്തം കൂടിയാണിത്‌. എതിർസ്ഥാനാർഥിക്കെതിരേ വ്യക്തിപരമായി യാതൊരു പരാമർശവും നടത്തിയിട്ടില്ല. എന്റെ ക്യാമ്പയിനുകളിലും അത്തരം പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. പകരം രാഷ്ട്രീയ പ്രശ്നങ്ങളാണ് ഉന്നയിച്ചിരുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകൾ തുറന്നുകാട്ടി സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി സി വിഷ്ണുനാഥിനെ വിനയശീലൻ എന്ന് പറഞ്ഞിരിക്കുന്നത്. മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് കാരണം അവരുടെ സ്വഭാവരീതിയാണെന്നും ഇത് സംബന്ധിച്ച് വോട്ടർമാർക്കിടയിൽ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നു. വിനയശീലനായ യുഡിഎഫ് സ്ഥാനാർത്ഥി ഇത് മുതലെടുത്തുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

Content Highlights:Kerala Assembly Election 2021 CPI report PC Vishnunath as humble leader

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


asif adwaith car

5 min

സ്വപ്‌നങ്ങൾ ബാക്കിയാക്കി അദ്വൈത്,മരണത്തിലും ഒരുമിച്ച് ആത്മസുഹൃത്തുക്കൾ;ഉമ്മയുടെ ഫോണ്‍, രക്ഷകനായി ഹഖ്

Oct 2, 2023


kk sivaraman mm mani

2 min

'ബുദ്ധിമുട്ടുന്നതെന്തിന്, തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ?' M.M മണിക്കുനേരെ ഒളിയമ്പുമായി CPI നേതാവ്

Oct 2, 2023

Most Commented