ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജൻ, ജി.ആർ അനിൽ.ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരായി കെ. രാജന്‍, പി.പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍ അനില്‍ എന്നിവരെ പ്രഖ്യാപിച്ചു. അവസാനഘട്ടം വരെ നാദാപുരത്ത് നിന്നുള്ള ഇ.കെ വിജയന്റെ പേരാണ് നാലാം മന്ത്രിയായി സി.പി.ഐയില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും കോഴിക്കോട് ജില്ലാ ഘടകത്തിന്റെ എതിര്‍പ്പാണ് വിനയായത്. അതോടൊപ്പം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ജി.ആര്‍ അനിലിന്റെ പേരിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു. 64 ന് ശേഷം ശേഷം സി.പി.ഐയില്‍ നിന്ന് എത്തുന്ന ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചുറാണി.
സി.പി.ഐ.ക്ക് ഏറ്റവും ശക്തിയുള്ള കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍നിന്നാണ് ചിഞ്ചുറാണിയും കെ. രാജനും മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. ചിഞ്ചുറാണിയും കെ. രാജനും പി. പ്രസാദും പാര്‍ട്ടി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ചിഞ്ചുറാണിയും ഇ. ചന്ദ്രശേഖരനും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നതിനുപുറമേ ദേശീയ കൗണ്‍സില്‍ അംഗങ്ങളുമാണ്.
ഈ മാനദണ്ഡപ്രകാരം ചന്ദ്രശേഖരന്റെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ചിഞ്ചുറാണിക്ക് നറുക്ക് വീഴുകയായിരുന്നു. ഇ ചന്ദ്രശേഖരനാണ് നിയമസഭാ കക്ഷി നേതാവ്. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച പി.എസ് സുപാലാണ് നിയമസഭാ കക്ഷി സെക്രട്ടറി. പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ കെ രാജനാണെന്ന് കാനം പറഞ്ഞതോടെ പാര്‍ട്ടിയുടെ പ്രധാന വകുപ്പായ റവന്യു വകുപ്പ് രാജന് ലഭിക്കാനാണ് സാധ്യത
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..