• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

പെരിയ ഇരട്ടക്കൊലപാതകം, അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നതെന്ന് കെ. സുധാകരന്‍

Feb 23, 2019, 12:54 PM IST
A A A
K Sudhakaran
X

കാസര്‍ഗോഡ്:  പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ. സുധാകരന്‍. അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നതെന്നും പോലീസ് പലരേയും ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും കെ. സുധാകരന്‍ വിമര്‍ശിച്ചു. കൊലപാതകം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് വരെ ശാസ്താ ഗംഗാധരന്റെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുന്‍കൂട്ടി വീടുപൂട്ടി സ്ഥലംവിട്ട ആളോട് പ്രാഥമികമായി ഒരു ചോദ്യം പോലും ചോദിക്കാന്‍ പോലീസിന് സാധിച്ചില്ലെങ്കില്‍ ഈ പണിനിര്‍ത്തി പോലീസ് പോകണമെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിച്ചു. 

നഷ്ടപ്പെട്ടത് ഞങ്ങളുടെ രണ്ട് ചെറുപ്പക്കാരാണ്. ഇങ്ങനെ നിസംഗമായി അന്വേഷിക്കാന്‍ പോലീസിനെ ഞങ്ങള്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. നിരവധി ആളുകളെ ചോദ്യം ചെയ്യാനുണ്ടായിട്ടും ഇവരോടൊന്നും പോലീസ് ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. ഇതിലൊക്കെ ഗൂഢാലോചനയുണ്ട്. പലരുടെയും വാക്കുകളും പ്രസ്താവനകളും ഉണ്ടായി. ആ പ്രസ്താവനകള്‍ നടത്തിയ ആരെയെങ്കിലും പിടിച്ചോയെന്നും അദ്ദേഹം ചോദിച്ചു. 

ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ആരെയെങ്കിലും ചോദ്യം ചെയ്‌തോ, മുസ്തഫയെ ചോദ്യം ചെയ്‌തോ, കൈവെട്ടണമെന്ന് പറഞ്ഞ കുഞ്ഞിരാമനെ ചോദ്യം ചെയ്‌തോ. ഇവരെ ആരെയും അഞ്ചുമിനിട്ടുപോലും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല എന്നു പറയുമ്പോള്‍ അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നത് എന്നതാണ് സത്യം. പ്രതികളെ അവിടെനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചവര്‍ ഉണ്ട്. പോലീസുകാര്‍ക്ക് അത് അറിയാം. പക്ഷെ അവരെ ഇതുവരെ പോലീസ് വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ചയ്തിട്ടില്ല- സുധാകരന്‍ ചൂണ്ടിക്കാട്ടി. 

പ്രതികള്‍ ആദ്യം കയറി ഒളിച്ച  സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ നേതാക്കളെ പോലീസ് ചോദ്യം ചെയ്‌തോ, മുന്നുദിവസം മുമ്പ് സംഭവം നടക്കുന്ന സ്ഥലത്തെ മൂന്നുവീട്ടുകാര്‍ നേരത്തെ പറഞ്ഞ് ഗുരുവായൂര്‍ അമ്പലത്തില്‍ പോയിരിക്കുന്നു. അവരെ പോലീസ് ചോദ്യം ചെയ്‌തോ. ഗംഗാധരന്‍ തൊഴിലാളികളോട് രണ്ടുദിവസം വരേണ്ടെന്ന് പറഞ്ഞു. ഇവര്‍ക്കെല്ലാം നേരത്തെ വിവരം ലഭിച്ചതുകൊണ്ടാണ് ഇതൊക്കെ നടന്നത്. വത്സരാജന്റെ കടയില്‍ ലോഡ് എടുക്കുന്നവരോട് പറഞ്ഞത് രണ്ടുദിവസത്തേക്ക് ഇനി ലോഡ് എടുക്കേണ്ടി വരില്ല എന്നാണ്. സാധനങ്ങള്‍ കടയില്‍ നിന്ന് മാറ്റിയിരിക്കുന്നു. എന്തിനാണ് സാധനങ്ങള്‍ മാറ്റിയത്. അയാളെ ചോദ്യം ചെയ്യേണ്ടെ പോലീസ്, ഇതുവരെ വിളിച്ചോ, ചോദ്യം ചെയ്‌തോ- കെ. സുധാകരന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. 

Content Highlights: Kasargode Double Murder, K Sudhakaran Critics police investigation Style 

PRINT
EMAIL
COMMENT
Next Story

ആവശ്യങ്ങള്‍ അംഗീകരിച്ചു, സമരം നിര്‍ത്തി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ഥികളു .. 

Read More
 
 
  • Tags :
    • K Sudhakaran
    • Kasargode Double Murder
More from this section
LGS protest
ആവശ്യങ്ങള്‍ അംഗീകരിച്ചു, സമരം നിര്‍ത്തി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍
supreme court
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസംകൂടി ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി
basebal championship
സംസ്ഥാന ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; തൃശൂര്‍ ജേതാക്കള്‍
kanamRajendran
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയിട്ടില്ല; ഭരണത്തുടര്‍ച്ചയുണ്ടാകും - കാനം
election
കേരളത്തില്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണമെന്ന് എബിപി-സീവോട്ടര്‍ അഭിപ്രായ സർവ്വേ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.