• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

പീതാംബരന്‍ കുറ്റം ഏറ്റെടുത്തത് മറ്റാര്‍ക്കോ വേണ്ടിയെന്ന് കുടുംബം; സി പി എം പ്രതിരോധത്തില്‍

Feb 20, 2019, 11:07 AM IST
A A A

കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലപാതകത്തില്‍ പങ്കാളിയാകാനാവില്ലെന്ന് പീതാംബരന്റെ അമ്മ കൂട്ടിച്ചേര്‍ത്തു. കുറച്ചുദിവസം മുമ്പ് നടന്ന സംഘര്‍ഷത്തില്‍ പീതാംബരന്റെ കൈ ഒടിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് പീതാംബരന്റെ അമ്മയുടെ പ്രതികരണം.

# അരുണ്‍ പി ഗോപി, മാതൃഭൂമി ന്യൂസ്
manju
X

പീതാംബരന്റെ ഭാര്യയും അമ്മയും

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബം. കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്ന് ഭാര്യ മഞ്ജു മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ല. മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലപാതകത്തില്‍ പങ്കാളിയാകാനാവില്ലെന്ന് പീതാംബരന്റെ അമ്മ കൂട്ടിച്ചേര്‍ത്തു. കുറച്ചുദിവസം മുമ്പ് നടന്ന സംഘര്‍ഷത്തില്‍ പീതാംബരന്റെ കൈ ഒടിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് പീതാംബരന്റെ അമ്മയുടെ പ്രതികരണം.

കഴിഞ്ഞദിവസം പീതാംബരന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. വീടിനു നേരെ ആക്രമണമുണ്ടായപ്പോള്‍ പോലും സഹായിക്കാന്‍ ആരും വന്നില്ലെന്നും പീതാംബരന്റെ ഭാര്യ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായ പീതാംബരന്റെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. പീതാംബരനൊപ്പം മറ്റ് ആറുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതംബരന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇരുമ്പുദണ്ഡുകളും വടിവാളും ഉപയോഗിച്ചാണ് അക്രമികള്‍ കൃപേഷിനെയും ശരത്ത്ലാലിനെയും ആക്രമിച്ചത്. തലയോട് പിളര്‍ന്ന് തലച്ചോര്‍ പുറത്തെത്തിയ നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്നാണ് മൊഴി. 

content highlights: Kasargod double murder peethambaran's family responds

PRINT
EMAIL
COMMENT
Next Story

ആര്‍എസ്എസ്- സിപിഎം സംഘര്‍ഷങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്-സുരേന്ദ്രന്‍

തൊടുപുഴ: സി.പി.എം.- ആര്‍.എസ്.എസ്. സംഘര്‍ഷം തീര്‍ക്കുന്നതിന് സത്സംഘ് ഫൗണ്ടേഷന്‍ .. 

Read More
 

Related Articles

യൂത്ത് കോൺഗ്രസ് സെക്രട്ടറിക്കും കോൺഗ്രസ് പ്രവർത്തകനും കുത്തേറ്റു; മൂന്നുപേർ അറസ്റ്റിൽ
Crime Beat |
News |
പെരിയ ഇരട്ടക്കൊലപാതകത്തിന് കാരണം വ്യക്തിവിരോധമെന്ന് ക്രൈംബ്രാഞ്ച്; കുറ്റപത്രം സമര്‍പ്പിച്ചു
News |
മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം; ഡീന്‍ ഉള്‍പ്പടെുള്ളവര്‍ ഇനി ഹാജരാകേണ്ടെന്ന് കോടതി
Malappuram |
കാസർകോട്ടെ കൊലപാതകം; സി.പി.എം. നേതൃത്വത്തിന് ഒഴിയാനാകില്ല -ഡീൻ കുര്യാക്കോസ്
 
  • Tags :
    • Youth Congress Workers murder
    • kasargod double murder
    • Kasargode Double Murder
More from this section
K surendran
ആര്‍എസ്എസ്- സിപിഎം സംഘര്‍ഷങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്-സുരേന്ദ്രന്‍
jayarajan
ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി ജയരാജന്‍; മട്ടന്നൂരില്‍ കെ.കെ ശൈലജ മത്സരിക്കും
Haritha
ഐഐഎംസിഎഎ അവാര്‍ഡ് മാതൃഭൂമി ഡോട്ട് കോമിലെ ഹരിത കെ.പി. ഏറ്റുവാങ്ങി
supreme court
തൃശൂരിലെ വനിതാ ഡോക്ടറുടെ വധം: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ നോട്ടീസ്
Sri M
സി.പി.എം.- ആര്‍.എസ്.എസ്. ചര്‍ച്ചയ്ക്ക് മധ്യസ്ഥനായെന്ന് സ്ഥിരീകരിച്ച് ശ്രീ എം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.