കാനം രാജേന്ദ്രൻ | ഫോട്ടോ: കെ.കെ.പ്രവീൺ മാതൃഭൂമി
തിരുവനന്തപുരം: ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്, ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്ന ധാരണയോടുകൂടി കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പ്രതിപക്ഷം സര്‍ക്കാരിനെതിരായി സമരം ചെയ്യുകയാണ്. ജലീല്‍ വിഷയത്തില്‍ പ്രത്യേകമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ രാഷ്ട്രീയ മുന്നണിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് സി.പി.ഐ. നിലകൊളളുന്നതെന്നും കാനം വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംരക്ഷിക്കുക എന്ന രാഷ്ട്രീയ ചുമതലയാണ് സി.പി.ഐ. ഉയര്‍ത്തിപ്പിടിക്കുന്നത്. മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അത് പല പാര്‍ട്ടികള്‍ ആയതുകൊണ്ടാണ്. എന്നാല്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിച്ച് അതിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് സി.പി.ഐ. പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അടിക്കാനുളള വടിയല്ല സി.പി.ഐ. സി.പി.ഐ അതിന്റെ പ്രധാനപ്പെട്ട ഭാഗമാ.ണ് മുന്നണിയെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഭാഗമാണ്. ചില നയപരമായ പ്രശ്‌നങ്ങളില്‍ ഇടതുപക്ഷ നിലപാടുകളില്‍നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നു എന്ന് കാണുമ്പോള്‍ പരസ്യമായി എതിര്‍ക്കാറുണ്ട്. അത് ഇടതുപക്ഷത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ്, അല്ലാതെ സര്‍ക്കാരിനെതിരായ യുദ്ധ പ്രഖ്യാപനമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്ററി ജനാധിപത്യം ഇല്ലാതാക്കി തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് സ്വേച്ഛാധികാരം നടത്താന്‍ വേണ്ടിയാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫെഡറല്‍ സംവിധാനം ഇല്ലാതാക്കിക്കൊണ്ട് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ എല്ലാ നിയമങ്ങളും പാര്‍ലമെന്റില്‍ പാസ്സാക്കുകയാണ് കേന്ദ്രം. സ്വേച്ഛാധിപത്യ നയങ്ങള്‍ക്കെതിരായി രാജവ്യാപകമായി ഐക്യം വളരുമ്പോള്‍ ആ നയത്തെയാണോ ഇടതുപക്ഷേത്തേയാണോ എതിര്‍ക്കേണ്ടത് എന്ന് വിശാലമായ ചിന്തയ്ക്ക് പ്രതിപക്ഷപാര്‍ട്ടികള്‍ തയ്യാറാകണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് കണ്ടപ്പോഴാണ് ശിവശങ്കരനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സിവില്‍ സര്‍വീസ് നിയമപ്രകാരം സസ്‌പെന്‍ഡ് ചെയ്തു. മന്ത്രിയെ ചോദ്യം ചെയ്യലിനായി ദേശീയ ഏജന്‍സി വിളിപ്പിച്ചാല്‍ മന്ത്രി പോകണ്ടേ? ഒളിച്ചുപോകേണ്ട കാര്യമില്ല. ജലീല്‍ എന്തുകൊണ്ട് അങ്ങനെ പോയെന്ന് അദ്ദഹം തന്നെയാണ് പറയേണ്ടതെന്നും കാനം പറഞ്ഞു.
Content Highlights:Kanam Rajendran press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..