അനിൽകുമാറും അനൂപും കൂടിക്കാഴ്ച നടത്തുന്ന ദൃശ്യം
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക സി.സി.ടി.വി ദൃശ്യം പുറത്ത്. കേസിലെ പ്രതിയായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറും കുട്ടിയെ കൈവശംവെച്ച തൃപ്പൂണിത്തറ സ്വദേശി അനൂപും ആശുപത്രിയില്‍വെച്ച് കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെഡിക്കല്‍ കോളേജിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.
കഴിഞ്ഞ ജനുവരി 31നാണ് സസ്‌പെന്‍ഷനിലായ അനില്‍കുമാറിന്റെ സ്വാധീനത്തില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത്. അന്നേദിവസം അനില്‍കുമാറിനെ കാണാന്‍ അനൂപ് ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ചില പേപ്പറുകളുമായി അനൂപിന് അടുത്തേക്കെത്തിയ അനില്‍കുമാര്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തിരിച്ച് ഓഫീസ് മുറിയിലേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Content Highlights: kalamassery medical college birth certificate controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..