കോവിഡ് നിരക്ക് വര്‍ധിച്ചതോടെയാണ് കേരളം നമ്പര്‍ വണ്‍ ആയത്-കെ.സുരേന്ദ്രന്‍


ഇടുക്കിയില്‍ കോവിഡ് രോഗിയോട് തലയില്‍ മുണ്ടിട്ട് വരാന്‍ പറഞ്ഞിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ |ഫോട്ടോ : facebook.com|KSurendranOfficial|

കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയതോടെയാണ് സര്‍ക്കാര്‍ എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്ന നമ്പര്‍ വണ്‍ കേരളം എന്ന ആപ്തവാക്യം യാഥാര്‍ഥ്യമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്ന് രാജ്യത്ത് കോവിഡ് പടര്‍ന്ന് പിടുക്കുന്നവരില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം. കോവിഡ് രോഗിക്ക് തലയില്‍ മുണ്ടിട്ട് ചികിത്സയ്‌ക്ക് വരേണ്ട അവസ്ഥയുണ്ടാക്കിയതോടെ പിണറായി വിജയന് സമാധാനമായില്ലേയെന്നും കെ.സുരേന്ദ്രന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഇടുക്കിയില്‍ കോവിഡ് രോഗിയോട് തലയില്‍ മുണ്ടിട്ട് വരാന്‍ പറഞ്ഞിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇത് കാണിക്കുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ്. ആരോഗ്യ വകുപ്പും സംസ്ഥാന സര്‍ക്കാരും കൈ മലര്‍ത്തുകയാണ്. ഒരു സംവിധാനവുമില്ല, കോവിഡ് രോഗികളെ കൊണ്ടുപോവാന്‍ ആളില്ല. യഥാര്‍ഥത്തില്‍ തലയില്‍ മുണ്ടിട്ടിരിക്കുന്നത് സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാല നിയമനങ്ങളെല്ലാം സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴിമാറുന്നു. അവസാനമായി ശ്രീനാരായണ ഗുരു സര്‍വകലാശാലയുമായി ബന്ധപ്പെട്ട നിയമനവും അതേ വഴിക്കാണ് പോവുന്നത്. ശ്രീനാരായണ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന ശുപാര്‍ശ പുനപരിശോധിക്കണം. ഗുരുവിന്റെ ദര്‍ശനവുമായോ ജീവതവുമായോ പുല ബന്ധമില്ലാത്തവരെയാണ് പല സ്ഥാനങ്ങളിലും നിയമിക്കുന്നത് ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയം മാത്രമാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ദുര്‍ബല വിഭാഗങ്ങളിലെ നഷ്ടപ്പെടുന്ന പിന്തുണ നേടിയെടുക്കാമെന്ന വ്യാമോഹവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഉദ്ദേശ്യം. പാര്‍ട്ടി സമ്മേളന വേദിയാക്കി ഉദ്ഘാടന സമ്മേളനം മാറ്റി. ഗുരുദേവന്റെ കഴുത്തില്‍ ചെരുപ്പുമാല അണിയിച്ച് നഗരത്തിലൂടെ വലിച്ചിഴച്ചവരാണ് സി.പി.എമ്മിന്റെ തലപ്പത്തുള്ളവരെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

യു.പിയിലെ സ്ത്രീ പീഡനങ്ങളെ കുറിച്ച് മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ വാളയാറിലെ പെണ്‍കുട്ടിയോട് ഒരു കരുണയെങ്കിലും കാണിക്കണം. വാളയാര്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരെടുത്തത്. നീതി ആവശ്യപ്പെട്ട് അവര്‍ക്ക് സമരം ചെയ്യേണ്ട ഗതികേട് എങ്ങനെയുണ്ടായി. എല്ലാം സര്‍ക്കാര്‍ വീഴ്ചയാണ്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കുന്ന നിലപാടാണ് സര്‍ക്കാരെടുത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented