കെ.സുരേന്ദ്രൻ | Photo: Mathrubhumi
കോഴിക്കോട്: ഇന്ത്യയ്ക്കു പുറത്തുപോയി പ്രസംഗിക്കുന്ന ഒരു നുണയനുവേണ്ടി സി.പി.എം നേതാക്കള്‍ രംഗത്തിറങ്ങുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാഹുൽ ഗാന്ധിയെ പിന്തുണച്ച് മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്‍റെ പ്രസ്താവന.
നിരവധി പാര്‍ട്ടികളിലെ എം.പിമാര്‍ ഇത്തരം സാഹചര്യങ്ങളില്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. വലിയ വാശിയോടുകൂടിയാണ് അഴിമതിക്കാരനും നുണയനുമായ നേതാവിന് വേണ്ടി സി.പി.എം രംഗത്തുവന്നിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രാഹുലിനെ കോടതി ശിക്ഷിച്ചതാണ്. അല്ലാതെ ബി.ജെ.പിയോ മോദിയോ അല്ല ഇതിനുപിന്നില്‍. ഈ നാടകം രാജ്യത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു എം.പിയെ ഇന്ന് ആവശ്യമുണ്ട്. മേല്‍ക്കോടതി സൂറത്ത് കോടതിയുടെ വിധി റദ്ദ് ചെയ്യാതിരുന്നാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്നത് വയനാട്ടിലെ ജനങ്ങളായിരിക്കും. രാഹുല്‍ ഗാന്ധി നിയമത്തിന് അതീതനായിട്ടുള്ള വ്യക്തിയല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: k surendran against rahul gandhi and cpm
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..