കെ.സുധാകരൻ | Photo : ANI
തിരുവനന്തപുരം: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നയമാണ് എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ സിപിഎമ്മിനുള്ളതെന്ന് കെ.സുധാകരന്‍. എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളുടെ പേര് പറയാന്‍ പോലും സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഇവിടത്തെ ജനങ്ങള്‍ വിഡ്ഡികളാണെന്നാണോ സിപിഎം കരുതുന്നതെന്നും കെ.സുധാകരന്‍ ചോദിച്ചു.
എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത് പെട്ടിക്കട നടത്തുന്ന സിപിഎം അനുഭാവി ആയിരുന്ന ഒരാള്‍ ദൃക്‌സാക്ഷിയാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരു കൗണ്‍സിലറുടെ പേരാണ് അന്ന് അയാള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ കൗണ്‍സിലറുമില്ല, പെട്ടിക്കടക്കാരനുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതൊരു വെള്ളരിക്കാപ്പട്ടണമെല്ലെന്നാണ് സിപിഎമ്മിനോടും ഇടതുപക്ഷ സര്‍ക്കാരിനോടും പറയാനുള്ളത്. വെള്ളരിക്കാപ്പട്ടണം പോലെ പോലീസിനെ കൊണ്ടുപോവാന്‍ ശ്രമിച്ചാല്‍ അതിന് രാഷ്ട്രീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും.
സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കാത്ത കള്ളമാണ് പറയുന്നത്. ഈ നാട്ടിലെ ജനങ്ങള്‍ക്കും സമൂഹത്തിനും വിദ്യാഭ്യാസവും സംസ്‌കാരവുമുണ്ട്. ഒരു കള്ളത്തരം ശരിയാക്കാന്‍ നിയമത്തെ കാറ്റില്‍പറത്തുന്ന ഭരണകൂടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്നും കെ. സുധാകരന്‍ പറഞ്ഞു.
Content Highlights: k sudhakaran slams cpim on akg center attack case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..