രാഹുൽ ഗാന്ധി, ജോയ്സ് ജോർജ്| Photo: PTI, Mathrubhumi
കട്ടപ്പന: രാഹുല്‍ ഗാന്ധിക്കെതിരായ വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്സ് ജോര്‍ജ്. പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതായി ജോയ്സ് ജോര്‍ജ് പറഞ്ഞു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയില്‍ ആയിരുന്നു ജോയ്സിന്റെ ഖേദപ്രകടനം.
''ഇന്നലെ ഇരട്ടയാറില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗവുമായി ബന്ധപ്പെട്ട സംസാരിക്കുമ്പോള്‍ നടത്തിയ അനുചിതമായ ചില പരാമര്‍ശങ്ങള്‍ ഞാന്‍ നിരുപാധികമായി പിന്‍വലിക്കുകയാണ്. ആ പരാമര്ശത്തലുള്ള ഖേദം പരസ്യമായി അറിയിക്കുകയാണ്'' -ജോയ്സ് ജോര്‍ജ് പറഞ്ഞു.
'പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്ക്കാന് രാഹുല്‍ പഠിപ്പിക്കും'. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ് തുടങ്ങിയ പ്രസ്താവനകളാണ് ജോയ്സ് നടത്തിയത്.
ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജോയ്സ്.
content highlights: Joice George condemns
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..