പി. ജയരാജൻ | ഫോട്ടോ: മാതൃഭൂമി
കണ്ണൂര്‍: സിപിഎമ്മില്‍ അവഗണന നേരിടുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനിടെ പി.ജയരാജന് പിന്തുണയുമായി മകന് ജെയിന് രാജ്. 'ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ' - ജയരാജന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ജയിന് രാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാതിരുന്ന ജയരാജനെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നുവരുന്നതിനിടെയാണ് ജയിന് രാജിന്റെ പ്രതികരണം.
'ജയരാജന് സെക്രട്ടറിയേറ്റില്‍ ഇല്ല, എന്നാല്‍ ജനങ്ങളോടൊപ്പം ഉണ്ട്. സ്ഥാനമാനങ്ങളില്‍ അല്ല. ജനഹൃദയങ്ങളിലാണ് സ്ഥാനം. ചങ്കൂറ്റം ആര്‍ക്കും പണയം വെച്ചിട്ടില്ല' തുടങ്ങിയ കുറിപ്പുകള്‍ റെഡ് ആര്‍മി ഫെയ്സ്ബുക്ക് പേജില്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. ജയരാജനെ അനുകൂലിച്ച് നേരത്തെ നിരന്തരം പ്രചാരണം നടത്തിയതിന്റെ പേരില്‍ സിപിഎം വിലക്കേര്‍പ്പെടുത്തിയ ഫെയ്സ്ബുക്ക് പേജാണിത്. വ്യക്തിപൂജയുടെ പേരിലായിരുന്നു നടപടി.
പൊതുപ്രവര്ത്തകന് പദവിയല്ല നിലപാടാണ് പ്രധാനമെന്നാണ് സെക്രട്ടറിയേറ്റിലേക്ക് എടുക്കാത്തത് സംബന്ധിച്ച് ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ചടയന്‍ ഗോവിന്ദന്, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇ.പി. ജയരാജന്, എം.വി. ഗോവിന്ദന് എന്നിവരെല്ലാം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തിനുശേഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനം ലഭിച്ചവരാണ്. എന്നാല്‍ ആ വഴി പി. ജയരാജനു മുമ്പില്‍ തുറന്നില്ല.
Content Highlights: Jain Raj, son of P. Jayarajan fb post support-cpm state secretariat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..