
നമ്പിനാരായണൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ നിര്‍ണായക നീക്കവുമായി സിബിഐ. കേസില്‍ പ്രതിചേര്‍ത്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനം. കേരള പോലീസും ഐബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സിബിഐ മാപ്പുസാക്ഷിയാക്കുന്നത്.
ചാരക്കേസില്‍ നമ്പി നാരായണ്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ പ്രതി ചേര്‍ത്തിന് പിന്നില്‍ വലിയ ഗൂഢാലോനയുണ്ടെന്നാണ് സിബിഐ കേസ്. ചാരക്കേസ് അന്വേഷിച്ച 18 ഉദ്യോഗസ്ഥരെയാണ് സിബിഐ ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ അന്നത്തെ ക്രെംബ്രാഞ്ച് എസ്പിയായിരുന്ന ഉദ്യോഗസ്ഥനെയാണ് മാപ്പുസാക്ഷിയാക്കുന്നത്. സിബി മാത്യൂസ് അടക്കമുള്ളവരാണ് സിബിഐ കേസിലെ പ്രതികള്‍.
കഴിഞ്ഞ 10 മാസമായി ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയില്‍ കൃത്യമായ വഴിത്തിരിവുണ്ടാക്കുന്ന തെളിവുകളിലേക്ക് എത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഈ ഘട്ടത്തിലാണ് ചാരക്കേസ് അന്വേഷിച്ചവരില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ തന്നെ മറ്റ് ഉദ്യോഗസ്ഥര്ക്കെതിരേ മാപ്പുസാക്ഷിയായി കോടതിയിലെത്തിക്കാന്‍ സിബിഐ ശ്രമിക്കുന്നത്.
മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മാപ്പുസാക്ഷിയാക്കുന്നതിലൂടെ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് സിബിഐയുടെ കണക്കുകൂട്ടല്‍. നമ്പി നാരായണന്റെ അറസ്റ്റിലേക്ക് വഴിതിരിച്ചുവിട്ട പ്രധാനപ്പെട്ട മൊഴികളെടുത്ത ഉദ്യോഗസ്ഥന് കൂടിയാണ് ക്രൈംബ്രാഞ്ച് എസ്പി. ഇയാള്‍ക്കുപുറമേ മറ്റുചില ഉദ്യോഗസ്ഥരെകൂടി മാപ്പുസാക്ഷിയാക്കാനുള്ള നീക്കവുമായി സിബിഐ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.
content highlights: ISRO conspiracy case investigation CBI
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..