പിളർപ്പില്ലാത്ത ഓർമകളുമായി ഹരിപ്പാടുമഠം


By കാണക്കാരി രവി

2 min read
Read later
Print
Share

ഹരിപ്പാടു മഠം

കോട്ടയം : ഐക്യജനാധിപത്യ മുന്നണി ഉണ്ടാകുന്ന കാലം മുതല്‍ ഏതാണ്ട് നാലു പതിറ്റാണ്ടുകാലം ഇടത് നേതാക്കള്‍ക്ക് ബാലികേറാമലയായിരുന്നു ഹരിപ്പാട് മഠം. പേര് പറഞ്ഞാല്‍ അധികമാരും അറിയില്ലിപ്പോള്‍. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആസ്ഥാനമന്ദിരമെന്ന് പറഞ്ഞാല്‍ അറിയും. ഇവിടേക്ക് ഇനി ഇടതുനേതാക്കള്‍ക്ക് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തോളില്‍ കൈയ്യിട്ട് കയറാം.

1964-ല്‍ ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി.ചാക്കോ അനഭിമതനായി പുറത്തുപോകേണ്ടിവന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിലെ മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു പ്രബല വിഭാഗം 15 എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ പാര്‍ട്ടിവിട്ട് കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചത്. അതിന്റെ മുഖമുദ്ര തന്നെ പി.ടി. ചാക്കോവികാരമായിരുന്നു. എന്നാല്‍ ചാക്കോ പിന്നീടും മരണംവരെ കോണ്‍ഗ്രസില്‍ അടിയുറച്ചു നില്‍ക്കുകയാണ് ഉണ്ടായത്.

കെ.എം.ജോര്‍ജ് ചെയര്‍മാനും കെ.എം.മാണിയും ആര്‍.ബാലകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറിമാരുമായി പാര്‍ട്ടി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി വളര്‍ന്നു. അക്കാലത്ത് കോട്ടയത്തിന്റെ ഐശ്വര്യമായി പ്രകീര്‍ത്തിക്കപ്പെട്ട എന്‍. കൃഷ്ണയ്യരുടെ ( മങ്കൊമ്പ് സ്വാമി) പുളിമൂട് കവലയ്ക്ക് സമീപം എം.സി.റോഡരികില്‍ മoത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ രണ്ടാം നിലയായിരുന്നു പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസ്. ഇവിടെ വളര്‍ന്ന് പാര്‍ട്ടി വലുതായ ഘട്ടത്തിലാണ് കെ.എം.ജോര്‍ജും കെ.എം.മാണിയും തമ്മില്‍ തെറ്റിപ്പിരിഞ്ഞ് കേരള കോണ്‍ഗ്രസില്‍ ആദ്യത്തെ പിളര്‍പ്പ് ഉണ്ടാകുന്നത്. ഈ കാലത്താണ് വയസ്‌കരക്കുന്നിനു സമീപമുള്ള പുരാതനമായ വാസ്തുശില്‍പ്പ ചാരുതയുള്ള ഇരുനിലമന്ദിരം, ഹരിപ്പാട്ടുമഠം വിലയ്ക്കു വാങ്ങി കേരള കോണ്‍ഗ്രസ് മാണി വിഭാഗം ആസ്ഥാനമാക്കുന്നത്.

പില്‍ക്കാലത്ത് കേരള കോണ്‍ഗ്രസ് എമ്മിലും പടലപ്പിണക്കങ്ങള്‍ ഉണ്ടായപ്പോഴും ഹരിപ്പാട്ടുമഠത്തിന്റെ താക്കോല്‍ കെ.എം.മാണി ക്കൊപ്പം ആയിരുന്നു. മാണി ഗ്രൂപ്പിലെ പി.ജെ.ജോസഫ്, ടി.എം.ജേക്കബ് വിഭാഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ അവകാശത്തര്‍ക്കവും സംഘര്‍ഷവും ആസ്ഥാന മന്ദിരത്തിനുള്ളില്‍ ഉണ്ടായെങ്കിലും കെട്ടിടം കെ.എം.മാണിയെ കൈവിട്ടില്ല. ഇടക്കാലത്ത് വേര്‍പെട്ടുപോയ ജോസഫ് വിഭാഗം തിരുവനന്തപുരത്ത്‌ െവച്ച് വീണ്ടും മാണി വിഭാഗത്തോടൊപ്പം ചേര്‍ന്ന് കോട്ടയത്തെ ഹരിപ്പാട്ടുമഠത്തില്‍ തിരികെ എത്തി.

കെ.എം.മാണിയുടെ മരണശേഷം മകന്‍ ജോസ് കെ.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള തര്‍ക്കമാണ് വീണ്ടും ഭിന്നിപ്പിലും, ഇപ്പോള്‍ ജോസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇടതുമുന്നണി പ്രവേശം തേടിയതിന്റെയും പിന്നിലുണ്ടായത്.

കഴിഞ്ഞ 38 വര്‍ഷമായി പടലപ്പിണക്കങ്ങള്‍ പലതു കണ്ട ഹരിപ്പാട്ടുമഠം പൈതൃകപെരുമയോടെ ഒരു മാറ്റവും വരുത്താതെ അതത് കാലത്തെ നേതൃത്വങ്ങള്‍ കാത്തുസൂക്ഷിച്ചു. വരുംകാല രാഷ്ട്രീയത്തിലും ഹരിപ്പാട്ടുമഠം ചര്‍ച്ചാകേന്ദ്രമാകും.

Content Highlight: Haripadu madam kerala congress head office

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
train fire

1 min

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തം, ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു; ദുരൂഹത

Jun 1, 2023


CCTV

കത്തിനശിച്ചത് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കോച്ച്; തൊട്ടുമുമ്പുള്ള CCTV ദൃശ്യം പുറത്ത്‌

Jun 1, 2023


thodupuzha thunder storm

1 min

തൊടുപുഴയില്‍ ഇടിമിന്നലേറ്റ് 11 പേര്‍ക്ക് പരിക്ക്; അപകടം പാറമടയിലെ ഷെഡില്‍ വിശ്രമിക്കുന്നതിനിടെ

May 31, 2023

Most Commented