ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
കണ്ണൂർ: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയ്ക്ക് അംഗീകാരം നൽകണമെന്ന ആവശ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ചാൻസലർ നടത്തേണ്ട നാമനിർദേശങ്ങൾ എങ്ങനെ സർവകലാശാല നിർവഹിക്കും എന്നതില്‍ വിശദീകരണം നൽകണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
കണ്ണൂർ സർവകലാശാലയിലെ 72 ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചു കൊണ്ട് സർവകലാശാല തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു. കോടതി പുന:സംഘടന അംഗീകരിക്കാന്‍ തയ്യാറായില്ല. ചാൻസിലറുടെ ഉത്തരവാദിത്വത്തിൽപെട്ട കാര്യമായത് കൊണ്ട് ഗവർണറുടെ അംഗീകാരമില്ലാതെ പുനഃസംഘടന സാധ്യമല്ലെന്നാണ് കോടതി വിധിച്ചത്.
ഇതിന് ശേഷമാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന ഗവർണറുടെ അംഗീകാരത്തിനായി വന്നത്. എന്നാൽ 72 ബോർഡ് ഓഫ് സ്റ്റഡീസിന്റെ നാമനിർദേശവും ഗവർണർ തള്ളുകയായിരുന്നു.
Content Highlights: governor rejects kannur university reorganization recommendation
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..