ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് സർവകലാശാലകളിൽ ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിധി മുമ്പിലിരിക്കെ എങ്ങനെയാണ് സർക്കാരിന് ഏകപക്ഷീയമായി നിലപാടെടുക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ.
'സംസ്ഥാന സർക്കാരിന് വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളിൽ ചാൻസലറുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി പറഞ്ഞത്. പിന്നെങ്ങനെയാണ് അവർക്ക് ചാൻസലറുടെ നിയമനത്തിൽ ഇടപെടാനാകുക' ഗവർണർ ചോദിച്ചു.
സർവകലാശാലകളെ മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ 2 ദിവസത്തിനകം പൂർത്തിയാകും. അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ചാൻസലർക്കെതിരെ ഹൈക്കോടതിയുടെ വിമർശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, ഹൈക്കോടതി വിമർശിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Content Highlights: governor arif mohammad khan press meet
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..