• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

ഹൃദയത്തില്‍ എന്നും പത്തനംതിട്ടയ്ക്ക് ഇടമുണ്ടാകും: ലൈവില്‍ വികാരഭരിതനായി പി.ബി നൂഹ് ഐഎഎസ്

Jan 26, 2021, 12:08 PM IST
A A A
P.B Nooh IAS
X


പി.ബി നൂഹ് ഐഎഎസ്

പത്തനംതിട്ട:    ഫെയ്‌സ്ബുക്ക് ലൈവിലൂടെ പത്തനംതിട്ടയോട് വിടപറഞ്ഞ് ചുമതലയൊഴിയുന്ന കളക്ടര്‍ പി.ബി നൂഹ് ഐഎഎസ്.  ചുമതല കൈമാറുന്നതിന് മുമ്പ് നടത്തിയ ലൈവിലൂടെയാണ്‌ പത്തനംതിട്ടകാരോട് പ്രിയപ്പെട്ട കളക്ടര്‍ വിടപറഞ്ഞത്. തൊണ്ടയിടറിയും കണ്ണുതുടച്ചുമായിരുന്നു കളക്ടറുടെ ഫെയ്‌സ്ബുക്ക് ലൈവ്.

ഫെയ്‌സ്ബുക്ക് ലൈവില്‍ നിന്ന്

എല്ലാ പ്രിയപ്പെട്ട പത്തനംതിട്ടക്കാര്‍ക്കും നമസ്‌കാരം. രണ്ടരവര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പോകുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷം നമ്മള്‍ എല്ലാവരും ഒന്നിച്ച് കുറേ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 2018 ജൂണ്‍ മൂന്നിനാണ് ഇവിടെ ഞാന്‍ ചുമതലയേല്‍ക്കുന്നത്. 2021  ജനുവരി 25ന് ഞാന്‍ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്. മറ്റൊരു കളക്ടര്‍ ചുമതലയേറ്റെടുക്കും . രണ്ടര വര്‍ഷം ഇവിടെ ഞാന്‍ ഉണ്ടായിരുന്ന കാലയളവില്‍ നിങ്ങള്‍ക്കെല്ലാം അറിയുന്ന പോലെ  കുറേ ഏറെ വിഷയങ്ങള്‍ നമ്മള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു പക്ഷേ ചരിത്രത്തില്‍  ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള  ഒരുപാട് പ്രശ്‌നങ്ങളാണ് നമ്മള്‍ക്ക് നേരിടേണ്ടി വന്നത്. ഇവിടെ വിശദ്ദീകരിക്കേണ്ട ആവശ്യം ഒന്നുമില്ല കാരണം നിങ്ങള്‍ എല്ലാവരും എന്നെ പോലെ ഇതിന്റെ ഭാഗമായിരുന്നവരാണ്.

നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി ആ വിഷയത്തെ നേരിട്ടവരാണ്. ചുരുക്കി പറഞ്ഞുകഴിഞ്ഞാല്‍ 2018 വെള്ളപ്പൊക്കം, 2018ലെ ശബരിമല പ്രശ്‌നം, 2019ലെ ലോക്‌സഭാ ഇലക്ഷന്‍,2019ലെ വെള്ളപ്പൊക്കം, 2019 കോന്നി ബൈ ഇലക്ഷന്‍,2019ലെ ശബരി മല ,2020ലെ കൊറോണ, പഞ്ചായത്ത് ഇലക്ഷന്‍ ഇത്രയുമാണ് കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി നമ്മള്‍ നേരിട്ട കാര്യങ്ങള്‍. ഇതില്‍ പലതും ചരിത്രത്തില്‍  മുമ്പ് ഇല്ലാത്ത കാര്യങ്ങളായിരുന്നു.  കഴിഞ്ഞ രണ്ടര വര്‍ഷത്തിന് ഇടയ്ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും നമ്മളെല്ലാവരും ചേര്‍ന്ന് ആ പ്രശ്‌നങ്ങളെ നമ്മുടെ കഴിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് നന്നായി നേരിട്ടു.

പോകുന്നതിന്റെ മുമ്പായി ഞാന്‍ ഇങ്ങനെയൊരു ലൈവ് വന്നതിന്റെ കാരണം ജില്ലയില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ആയിരക്കണക്കിന് പതിനായിരക്കണക്കിന് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകളുടെ  ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ്. ഈ ആളുകളൊക്കെ പല വേദികളില്‍ വെച്ച് പല തരത്തില്‍ സഹകരിച്ചിട്ടുള്ളതും സഹായിച്ചിട്ടുള്ളവരും ആണ്. ഇവരോട് എല്ലാവരെയും വിളിച്ച് നന്ദിപറയാനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് ഒറ്റവാക്കില്‍ നന്ദിപറഞ്ഞിട്ട് പോകണം. പിന്നെ ഒരുക്കല്‍ കൂടി അവസാനമായി നിങ്ങളോട് എല്ലാവരോടും ഒന്ന് സംസാരിച്ച് പോകണം എന്ന് കരുതി കൂടിയാണ് ലൈവില്‍ വന്നത്. 

നിങ്ങള്‍ക്ക് എല്ലാവര്‍ക്ക് അറിയാവുന്നത് പോലെ എന്റെ ഡിപ്പാര്‍ട്ട്‌മെന്റായ റെവന്യൂഡിപ്പാര്‍ട്ട് മെന്റില്‍ ആയിരക്കണക്കിന് പേരുണ്ട്. എന്നെ നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ അറിയപ്പെടാത്ത നൂറുകണക്കിന് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമുതല്‍ ഓഫീസ് അറ്റന്റര്‍ മുതല്‍ നൂറ് കണക്കിന് ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ ഉണ്ട്. വില്ലേജ് ഓഫീസര്‍മാര്‍ ഉണ്ട് തഹസീദാര്‍മാര്‍, ഡപ്യൂട്ടി തസഹസീദാര്‍മാര്‍, ഡപ്യൂട്ടി  കളക്ടര്‍മാര്‍, സബ്കളക്ടര്‍, എന്റെ എഡിഎം അങ്ങനെ നിരവധി പേര്‍. വലിയൊരു ടീമിന്റെ വലിയൊരു വര്‍ക്കിന്റെ ഫലമായാണ് നമ്മുക്ക് കുറച്ചെങ്കിലും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. കോവിഡ് പത്തനംതിട്ടയില്‍ വന്നത് മാര്‍ച്ച് ഏഴാം തിയ്യതിയാണ്. ഇന്നുവരെ വീട്ടില്‍ പോലും പോകാതെ ജോലിചെയ്ത ആയിരക്കണക്കിന് ഹെല്‍ത്ത് വര്‍ക്കര്‍മാരുണ്ട്. പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റിനാണ് ക്വാറന്റൈന്റെ ചുമതല.

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ക്വാറന്റൈന്‍, കണ്ടൈയ്ന്‍ മെന്റ് സോണ്‍ ചുമതലയും  ഫയര്‍ഫോഴ്‌സിനാണ് സാനിറ്റൈസേഷന്റെ ചുമതല. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിനോടും നന്ദിയുണ്ട്. വാര്‍ഡ് മെമ്പര്‍മാര്‍ മുതലുള്ള ജനപ്രതിനിധികള്‍ ഒടുവില്‍ ഏറ്റവും പ്രിയപ്പെട്ട എം.പിമാര്‍ എം.എല്‍.എമാര്‍, ജില്ലയിലുള്ള മന്ത്രിമാര്‍ എല്ലാവരോടും നന്ദിയുണ്ട്.  നമ്മുടെ കൂടെയുണ്ടായിരുന്ന ആയിരക്കണക്കിന് സംഘടനകള്‍ എന്റെ അറിവ് വെച്ച് പത്തനംതിട്ട ജില്ലയില്‍ ഒരോ ചെറിയ സ്ഥലത്തും സംഘടനകള്‍ ഉണ്ട്. വീട്ടമ്മാരുടെ കൊച്ചുകുട്ടികളുടെ,മുതിര്‍ന്നവരുടെ എന്‍ആര്‍ഐ സംഘടനകള്‍ അവരെല്ലാവരും കഴിയുന്ന വിധം സഹായിച്ചിട്ടുണ്ട്.

എന്റെ കൂടെ 2018 മുതല്‍ പ്രവര്‍ത്തിച്ച 10000 ത്തോളം വരുന്ന വാളന്റീയര്‍മാര്‍. ഇത്രയും ആളുകള്‍ ചേര്‍ന്നാണ് ജില്ലയിലെ 13 ലക്ഷം ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. നന്ദി പറയുക മാത്രമല്ല പോകുമ്പോള്‍ എല്ലാവരെയും ഒരു നിമിഷം ഓര്‍ത്തിട്ട് പോകാമെന്ന് കരുതി.

നമ്മള്‍ എല്ലാവരും ഒന്നിച്ച് നിന്നതുകൊണ്ട് മാത്രം സ്വന്തമാക്കാന്‍ കഴിഞ്ഞ നേട്ടങ്ങളുണ്ട്. ഇനിയും ഒരു പക്ഷേ ഇതുപോലെ പ്രശ്‌നങ്ങളുണ്ടാകും. നമ്മള്‍ ഉണ്ടാക്കിയെടുത്തത് ഒരു മാതൃകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത പ്രതിസന്ധികള്‍ വരുമ്പോള്‍ ചരിത്രം ഇതുവരെ  കാണാത്ത ഒത്തൊരുമയോടെ നമ്മള്‍  അതിനെ നേരിടുമെന്ന പാഠമാണ് കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് പഠിച്ചത്. 

 അതുകൊണ്ട് ഇനിയും നമ്മള്‍ക്ക് ഒന്നും ഭയപ്പെടാനില്ല. ഇതിലും വലുത് കണ്ടതാണ് പത്തനംതിട്ടക്കാര്‍ എന്ന് മനസില്‍ വിചാരിച്ചിട്ട് ഒറ്റക്കെട്ടായി നിന്നാല്‍മതി നമള്‍ക്ക് ഇതിലും വലിയ പ്രശ്‌നങ്ങള്‍ വന്നാലും നേരിടാന്‍ കഴിയും. നാടുവിട്ടൊന്നും പോകുന്നില്ല, രണ്ടര മണിക്കൂര്‍ ദൂരത്തിനപ്പുറത്ത് തിരുവനന്തപുരത്ത് ഞാന്‍ ഉണ്ടാകും. നമ്മള്‍ എല്ലാവരും ഒന്നിച്ചാണ് ഇനിയും പ്രവര്‍ത്തിക്കാനുണ്ടാകുക. ഞാന്‍ സാധാരണ ലൈവില്‍ വരുക ഒന്നെങ്കില്‍  എന്തെങ്കില്‍ വലിയ പ്രശ്‌നമുണ്ടാകുമ്പോഴാണ് അല്ലെങ്കില്‍ നിങ്ങളെ ഉപദേശിക്കാനായിരിക്കും  അല്ലാതെ സമാധനത്തോടെ സംസാരിച്ച ഒരു ദിവസമായിരിക്കും ഇത്. 

നിങ്ങള്‍ എല്ലാവരും വളരെ അധികം എന്നെ സ്‌നേഹിച്ചിട്ടുണ്ട്, സഹായിച്ചിട്ടുണ്ട്, എല്ലാ സ്‌നേഹത്തിനും സഹായത്തിനും നന്ദി, നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസം എന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കളക്ടര്‍ ചെയ്യും ചെയ്യും  എന്ന് നിങ്ങളെല്ലാവരും പറഞ്ഞപ്പോള്‍, പിന്നെ എനിക്ക് ചെയ്യാതിരിക്കാനാകില്ല. അങ്ങനെയൊക്കെയാണ് ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടാകുക. ഇനിയും നമള്‍ക്ക് എല്ലാവര്‍ക്കും എവിടെയെങ്കിലും വെച്ച് കാണാം. പത്തനംതിട്ടകാര്‍ക്ക് എല്ലാവര്‍ക്കും എന്റെ മനസില്‍ ഒരു സ്ഥാനം ഉണ്ടാകും. ഞാന്‍ ഏത് പദവിയില്‍ എവിടെയായിരുന്നായാലും എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടക്കാരാണെങ്കില്‍ എന്റെ പ്രിയപ്പെട്ട ജില്ലയിലെ ആളുകള്‍ എന്ന പരിഗണന ഉണ്ടാകും. 

ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു പാട് അനുഭവപാഠങ്ങള്‍ തന്നതിന, പത്തനംതിട്ടയില്‍ നിന്ന് പോകുമ്പോള്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ എന്നെ പഠിപ്പിച്ചതിന്, ഒത്തൊരുമിച്ച് നിന്നാല്‍ ഏതൊരു പ്രതിസന്ധിയെയും നേരിടാനാകുമെന്ന് പഠിപ്പിച്ചതിന്, എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകളായി നിന്നതിന് എല്ലാവര്‍ക്കും നന്ദി...

 ചെറിയ ടെന്‍ഷനില്‍ ഒന്നുമല്ല ഇവിടെ ഇരുന്നത്. ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടിയെന്ന് തോന്നിയത് നൂറ് കണക്കിന് ആളുകള്‍ എന്നെ കാണാന്‍ വന്നപ്പോഴാണ്. 

Content Highlight:  Good by Pathanamthitta.. V.P Nooh IAS FB Live 

PRINT
EMAIL
COMMENT
Next Story

കിഫ്ബിക്കെതിരായ ഇ.ഡി. അന്വേഷണത്തിനെതിരേ മുഖ്യ തിര.കമ്മിഷണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി. അന്വേഷണത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ .. 

Read More
 
 
  • Tags :
    • P B Nooh IAS
More from this section
pinarayi vijayan
കിഫ്ബിക്കെതിരായ ഇ.ഡി. അന്വേഷണത്തിനെതിരേ മുഖ്യ തിര.കമ്മിഷണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്
ആര്‍.ബിന്ദു
ഇരിങ്ങാലക്കുടയില്‍ എ.വിജയരാഘവന്റെ ഭാര്യ ആര്‍.ബിന്ദു; സിപിഎം സാധ്യതാപട്ടിക
kiifb
കിഫ്ബി സി.ഇ.ഒയ്ക്കും ഡെപ്യൂട്ടി എം.ഡിയ്ക്കും ഇ.ഡിയുടെ നോട്ടീസ്;ചോദ്യം ചെയ്യലിന് ഹാജരാകണം
Covid 19
ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64
Mathew Kuzhalnadan
മസാലബോണ്ടിന്റെ ഭൂരിഭാഗവും വാങ്ങിയത് ലാവലിന്റെ ഉപകമ്പനി: ആരോപണവുമായി കുഴല്‍നാടന്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.