സന്ദീപ് വാര്യർ | Screengrab: Mathrubhumi News
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ രണ്ടാംമന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈംടൈമിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
'പുതിയ മന്ത്രിമാരെക്കുറിച്ചും ആരോപണങ്ങള്‍ വരുന്നുണ്ട്. പ്രതിപക്ഷ നേതാവാണ് ആരോപണം ആദ്യമായി ഉന്നയിച്ചത്. പുതിയൊരു മന്ത്രിയുടെ പേര് ഉയര്‍ന്നുവരുന്നത് തിരുവനന്തപുരത്ത് നിന്നുള്ള കടകംപള്ളി സുരേന്ദ്രന്റേതാണെന്ന് നമുക്കറിയാം. ഇതുമായി എന്താണ് ബന്ധമുള്ളതെന്ന് അദ്ദേഹംതന്നെ വിശദീകരിക്കട്ടെ. ചില രാഷ്ട്രീയ നിരീക്ഷകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കടകംപള്ളി സുരേന്ദ്രന്റെ പേര് പറഞ്ഞതായും കണ്ടു' - സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സന്ദീപ് വാര്യര്‍ പറഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തിലാണോ ആരോപണം ഉന്നയിക്കുന്നത് എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കി. 'രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിഷയങ്ങള്‍ ഉന്നയിക്കുന്നത് ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അന്വേഷണ ഏജന്‍സികളുടെ പണി ഞങ്ങള്‍ ചെയ്യുന്നില്ല. താന്‍ കടകമ്പള്ളിയുടെ പേര് കേള്‍ക്കുന്നത് പ്രഗത്ഭരായ രാഷ്ട്രീയ നിരീക്ഷകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആ പേര് പങ്കുവച്ചപ്പോഴാണ്. സ്വപ്‌ന സുരേഷുമായി ഫോണ്‍ സംഭാഷണം നടത്തിയെന്ന ആരോപണം കടകംപള്ളി നേരിടുന്നുവെന്നാണ് താന്‍ മനസിലാക്കുന്നത്. അദ്ദേഹം സ്വപ്നയെ പലതവണ സന്ദര്‍ശിച്ചുവെന്ന ആരോപണമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് അറിയാന്‍ സാധിച്ചു. അതുസംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം വരട്ടെ.'
'എന്തായാലും വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവരുമല്ലോ ? താന്‍ രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. പക്ഷെ മറ്റൊരുമന്ത്രിയുടെ പേര് കടകംപള്ളിയാണെന്ന് താന്‍ വ്യക്തമായി മനസിലാക്കുന്നു. അത്തരം കാര്യങ്ങളും പുറത്തുവരുന്നുണ്ട്. താന്‍ മനസിലാക്കിയകാര്യമാണ് പറഞ്ഞത്. അതിന്റെ തെളിവ് തന്നോട് ചോദിക്കരുത്' - അദ്ദേഹം പറഞ്ഞു.
Content Highlights: Gold smuggling case Sandeep Warrier Minister Kadakampally Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..