ജി. സുകുമാരൻ നായർ, ശശി തരൂർ | Photo - Mathrubhumi archives
പെരുന്ന(ചങ്ങനാശ്ശേരി ): മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനവേദിയില്‍ ശശി തരൂര്‍ എം.പിയെ പുകഴ്ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തരൂരിനെ കേരള പുത്രനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തരൂരിനോളം യോഗ്യനായ മറ്റൊരാളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചയാളാണ് താന്‍. അത് തെറ്റായിപ്പോയി. അന്ന് പറഞ്ഞത് തിരുത്താന്‍ വേണ്ടിയാണ് തരൂരിനെ ചടങ്ങിലേക്ക് ക്ഷണിച്ചത് ശശി തരൂര്ഒരു വിശ്വപൗരനുമാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കോണ്‍ഗ്രസ് നേതാക്കള്ക്കെതിരെഉദ്ഘാടനവേദിയില് തരൂര്‍ ഒളിയമ്പെയ്തതും ശ്രദ്ധേയമായി. ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം എണ്‍പതോ നൂറോ വര്‍ഷം മുമ്പാണ് അത് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും താന്‍ മനസിലാക്കുന്ന കാര്യമാണ് അതെന്ന് തരൂര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ പരാമര്‍ശം കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി സതീശനും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള ഒളിയമ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: g sukumaran nair praised shashi tharoor mp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..