തിരുവനന്തപുരം: ദേശീയ പാതയുടേയും, സംസ്ഥാന പാതയുടേയും ഓരത്ത് വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് വിറ്റഴിക്കാന്‍ തീരുമാനമെടുത്തൂവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ദേശീയ പാതയുടെ ഒരു സെന്റ് ഭൂമി പോലും എടുത്തിട്ടില്ല, അതിന് അധികാരവുമില്ല. എന്നാല്‍ ഇങ്ങനെ വിശ്രമ കേന്ദ്രം നിര്‍മിക്കാന്‍ സംസ്ഥാന പാതയുടെ ഓരത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും അതിന്റെ ടെന്‍ഡര്‍ പൊട്ടിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
റോഡിന്റെ ഉപയോഗിക്കുന്ന ഭാഗവും ഭാവിയില്‍ വികസിപ്പിക്കാനാവുന്നതും കഴിഞ്ഞ് ഏക്കര്‍ കണക്കിന് ഭൂമി വെറുതെ കിടക്കുന്നുണ്ട്. ഇവിടെ വിശ്രമ കേന്ദ്രം നിര്‍മിച്ച് വഴിയാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കാനുള്ള പദ്ധതിയാണ് വകുപ്പിന് മുന്നില്‍ വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടികളൊന്നും ആയില്ലെന്നും സുധാകരന്‍ പറഞ്ഞു.
പത്ത് സ്ഥലങ്ങളില്‍ ഏഴെണ്ണം കെ.എസ്.ഡി.പിയുടെ നിയന്ത്രണത്തിലുള്ളതാണ്. മൂന്നെണ്ണം പി.ഡബ്ലു.ഡിയുടെ നിയന്ത്രണത്തിലുമാണ്. ഇത് ആര്‍ക്കും ഇതുവരെ കൊടുത്തിട്ടില്ല. ടെന്‍ഡര്‍ നടപടിയിലൂടെ മാത്രം കൈമാറിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുമുണ്ട്. മറ്റെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..