കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനദുരന്തം അഞ്ചംഗ സംഘം അന്വേഷിക്കുമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ. അഞ്ചുമാസത്തിനുള്ളില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ക്യാപ്റ്റന്‍ എസ്.എസ്. ഛഹാറിന്റെ മേല്‍നോട്ടത്തിലാവും അന്വേഷണം. അപകടത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും കണ്ടെത്തണമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആവശ്യപ്പെട്ടു.
വിമാന ഓപ്പറേഷന്‍സ് വിഭാഗം വിദഗ്ധന്‍ വേദ് പ്രകാശ്, സീനിയര്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയര്‍ മുകുള്‍ ഭരദ്വാജ്, ഏവിയേഷന്‍ മെഡിസിന്‍ വിദഗ്ധന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വൈ.എസ്. ദഹിയ, എയര്‍ക്രാഫ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജസ്ബീര്‍ സിങ് ലര്‍ഗ എന്നിവരും അന്വേഷണസംഘത്തിലുണ്ടാവും. ന്യൂഡല്‍ഹി ആസ്ഥാനമായിട്ടാവും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം.
Content Highlights: Five member team to investigate Karipur Flight Crash
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..